22 വര്‍ഷത്തിനിടെ ഏഴ് കൊലപാതകങ്ങള്‍; പിടിയിലാകുന്നത് ആദ്യം

Published : Jan 06, 2018, 06:46 PM ISTUpdated : Oct 04, 2018, 05:38 PM IST
22 വര്‍ഷത്തിനിടെ ഏഴ് കൊലപാതകങ്ങള്‍; പിടിയിലാകുന്നത് ആദ്യം

Synopsis

പട്യാല: 22 വര്‍ഷത്തിനിടെ ഏഴുപേരെ ദാരുണമായി കൊലപ്പെടുത്തിയ പ്രതി പിടിയില്‍.  ലുധിയാന ജില്ലയിലെ ബദ്ലോവില്‍ സ്വദേശി ജഗ്രൂപ് സിങാണ് പിടിയിലായത്. ഏഴ് കൊലപാതകങ്ങള്‍ നടത്തിയിട്ടും 22 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ഇയാള്‍ പിടിയിലാകുന്നത്. 

സിനിമയെ വെല്ലുന്ന കൊലപാതക പരമ്പരയാണ് ജഗ്രൂപ് നടത്തിയത്. അവിഹിതബന്ധം പുലര്‍ത്തിയിരുന്ന രണ്ട് സ്ത്രീകളുടെ ഭര്‍ത്താക്കന്‍മാരെ 2004ലും 2011ലുമായി ജഗ്രൂപ് കൊലപ്പെടുത്തി. പാട്യാലയില്‍ അടുത്തിടെ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ടാണ് ജഗ്രൂപ് പിടിയിലാകുന്നത്. ഡിസംബര്‍ 30നാണ് രജീന്ദര്‍ എന്നയാളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രജീന്ദറിന്‍റെ കാമുകിയുമായി ജഗ്രൂപ് ബന്ധം പുലര്‍ത്തിയതിന് പിന്നാലെയാണ് കൊലപാതകമെന്ന് വ്യക്തമായി. തുടര്‍ന്ന് ജഗ്രൂപിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. ഇരുവരും ഒരുമിച്ച മദ്യപിക്കുകയും രജീന്ദറിന്‍റെ മദ്യത്തില്‍ മയക്കു മരുന്ന് ചേര്‍ത്ത് മൂര്‍ച്ചയുള്ള ആയുധം കൊണ്ട് കഴുത്തറുക്കുകയായിരുന്നു എന്ന് പൊലീസ് കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തിലായിരുന്നു പൊലീസിന്‍റെ അന്വേഷണം.

ചോദ്യം ചെയ്യലില്‍ ഏഴ് കൊലപാതകങ്ങള്‍ നടത്തിയതായി ജഗ്രൂപ് സമ്മതിച്ചതായി പൊലീസ് പറഞ്ഞു.  1995ലായിരുന്നു ആദ്യകൊലപാതകം.  കവര്‍ച്ച നടത്തുന്നതിനിടെ രണ്ടുപേരെ കൊലപ്പെടുത്തി. 1998ല്‍ ഒരു കുടിയേറ്റക്കാരിയായ സ്ത്രീയെയും ജഗ്രൂപ് കൊലപ്പെടുത്തിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വര്‍ഷങ്ങളായി തെളിയാതെ കിടന്ന കൊലപാതക കേസുകളാണ് ഇപ്പോള്‍ ജഗ്രൂപിന്‍റെ അറസ്റ്റോടെ വെളിച്ചത്തുവരുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

1999ന് ശേഷം ഇതാദ്യം, കോൺഗ്രസ് മത്സരിക്കുക 528 സീറ്റുകളിൽ; മഹാരാഷ്ട്ര മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ഉദ്ധവിനോട് ഇടഞ്ഞ് കോണ്‍ഗ്രസ്
അച്ചടക്കത്തിന്‍റെ ഒരു ദശകം, ഫലപ്രാപ്തിയുടെ ഒരു വർഷം; 2025ൽ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ഭരണത്തിന്‍റെ ശക്തിയെ എങ്ങനെ പ്രതിഫലിപ്പിച്ചു?