അമീറുല്‍ ഇസ്ലാമിനെ സംശയമുണ്ടായിരുന്നെന്ന് ഒപ്പം താമസിച്ചിരുന്നവര്‍ ഏഷ്യാനെറ്റ് ന്യൂസിനോട്

Published : Jun 17, 2016, 06:42 AM ISTUpdated : Oct 05, 2018, 03:20 AM IST
അമീറുല്‍ ഇസ്ലാമിനെ സംശയമുണ്ടായിരുന്നെന്ന് ഒപ്പം താമസിച്ചിരുന്നവര്‍ ഏഷ്യാനെറ്റ് ന്യൂസിനോട്

Synopsis

ജിഷ കൊലപാതക കേസില്‍ പ്രതി അമീറുല്‍ ഇസ്ലാം ജിഷ കൊല്ലപ്പെട്ട ദിവസം തന്നെ രക്ഷപെട്ടതായി ഇയാള്‍ക്കൊപ്പം താമസിച്ചവര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സാധനങ്ങളെല്ലാം പെരുമ്പാവൂര്‍ വൈദ്യശാലപ്പടിയിലെ മുറിയില്‍ ഉപേക്ഷിച്ചിട്ടാണ് ഇയാള്‍ പോയത്. നാട്ടിലെത്തിയ ശേഷമോ പിന്നീടോ വിളിച്ചിട്ടില്ല. ജിഷയുടെ കൊലതാകത്തില്‍ അമീറുല്‍ ഇസ്ലാമിന് പങ്കുണ്ടെന്ന് സംശയമുണ്ടായിരുന്നെന്നും മുറിയില്‍ ഒപ്പം താമസിച്ചിരുന്നയാള്‍ പറഞ്ഞു. കെട്ടിടം പണികള്‍ക്കായണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ഇവര്‍ പെരുമ്പാവൂരിലെത്തിയത്. നാലുമാസം മുമ്പാണ് അമീറുല്‍ ഇസ്ലാം കേരളത്തിലെത്തിയത്. കൊലപാതകം നടന്ന അന്നുതന്നെ രാത്രി ആരോടും പറയാതെ ഇയാള്‍ കടന്നുകളഞ്ഞു. സാധനങ്ങളെല്ലാം കഴിഞ്ഞദിവസം ഇവിടെയെത്തിയ പൊലീസ് സംഘം കൊണ്ടുപോയി. ഇടയ്ക്ക് ഇയാള്‍ തന്റെ ഭാര്യയുമായെത്തി ഈ കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ തന്നെ കഴിഞ്ഞിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണ്ണക്കൊള്ള; അറസ്റ്റിന് സാധ്യത തെളിഞ്ഞതോടെ മുൻകൂർ ജാമ്യം തേടി കെ പി ശങ്കർദാസും എൻ വിജയകുമാറും
'മലപ്പുറത്ത് പ്രതിപക്ഷമില്ലെന്നതിൽ അഹങ്കാരം വേണ്ട, ചോദിക്കാനും പറയാനും പാർട്ടിയുണ്ട്'; താക്കീതുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ