
പെരുമ്പാവൂര്‍ സ്വദേശിയും വര്‍ഷങ്ങളായി തിരുവല്ലക്ക് സമീപം പുല്ലാട് താമസിക്കുന്നയാളുമായ റെജിയെ ചൊവ്വാഴ്ച രാവിലെയാണ് പത്തനംതിട്ട കോയിപ്രം പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ജിഷയെ അറിയാമെന്നും ജിഷയുടെ വീട്ടില്‍നിന്ന് ആറ് കിലോമീറ്റര്‍ അപ്പുറത്താണ് തന്റെ വീടെന്നുമൊക്കെ കഴിഞ്ഞ ദിവസം ഒരു മദ്യപാന സദസ്സില്‍ റെജി സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. അപ്പോഴാണ് ജിഷയുടെ ഘാതകന്റേതെന്ന് കരുതുന്ന രേഖാചിത്രത്തോട് റെജിക്ക് സാമ്യമുണ്ടെന്ന സംശയം സുഹൃത്തുക്കള്‍ക്ക് തോന്നുന്നത്. ഉടന്‍ തന്നെ പൊലീസിനെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കോഴഞ്ചേരി സി.ഐ. എസ്. വിദ്യാധരന്റെ നേതൃത്വത്തിലുള്ള സംഘം റെജിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
ജിഷയെ അറിയാമെന്നും കൊലപാതകം നടക്കുന്ന ദിവസം പെരുമ്പാവൂരുണ്ടായിരുന്നെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. പക്ഷേ ജിഷ കൊല്ലപ്പെട്ട കാര്യം പത്രങ്ങളിലൂടെയാണ് അറിഞ്ഞതെന്നും റെജി പറഞ്ഞു. മറ്റ് തെളിവുകള്‍ കൂടി വിലയിരുത്തിയ പൊലീസ് ജിഷയുടെ കൊലപാതകത്തില്‍ റെജിക്ക് പങ്കില്ലെന്ന നിഗമനത്തില്‍ എത്തുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam