ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് വിമാന സര്‍വീസ് അവസാനിച്ചു

Published : Aug 28, 2017, 11:38 PM ISTUpdated : Oct 04, 2018, 06:04 PM IST
ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് വിമാന സര്‍വീസ് അവസാനിച്ചു

Synopsis

ജിദ്ദ: ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് വിമാന സര്‍വീസ് അവസാനിച്ചു. ഹജ്ജിനുള്ള തയ്യാറെടുപ്പുകളുമായി മക്കയിലെ താമസ സ്ഥലങ്ങളില്‍ കഴിയുകയാണ് ഇന്ത്യന്‍ ഹാജിമാര്‍. ഹജ്ജിനു മുന്നോടിയായി ഇന്ത്യന്‍ ഹാജിമാര്‍ക്ക് സൌജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. കഴിഞ്ഞ ജൂലൈ ഇരുപത്തിനാലിന് ആരംഭിച്ച ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് വിമാന സര്‍വീസ് ഇന്നാണ് അവസാനിച്ചത്. 

ഓഗസ്റ്റ്‌ എട്ടു വരെ മദീനയിലേക്കും തുടര്‍ന്ന്‍ ജിദ്ദയിലേക്കുമായിരുന്നു വിമാന സര്‍വീസുകള്‍. ഒന്നേക്കാല്‍ ലക്ഷം തീര്‍ഥാടകര്‍ ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി വഴിയും നാല്‍പ്പത്തി അയ്യായിരം പേര്‍ സ്വകാര്യ ഗ്രൂപ്പുകള്‍ വഴിയുമാണ് ഇന്ത്യയില്‍ നിന്നും ഹജ്ജിനു എത്തിയിരിക്കുന്നത്. തീര്‍ഥാടകരെല്ലാം ഇപ്പോള്‍ മക്കയിലെ താമസ സ്ഥലത്താണ് ഉള്ളത്. മക്കയിലെ ഹറം പള്ളിയില്‍ പോയി ഹജ്ജിനു മുമ്പുള്ള തവാഫ് നിര്‍വഹിക്കുന്ന തിരക്കിലാണ് പല തീര്‍ഥാടകരും. 

നാളെ രാത്രി മുതല്‍ തീര്‍ഥാടകര്‍ മിനായിലേക്ക് നീങ്ങി തുടങ്ങും. അതിനിടെ ഹജ്ജിനു മുന്നോടിയായി മക്കയില്‍ ഇന്ത്യയില്‍ നിന്നുള്ള ഹാജിമാര്‍ക്കായി സൌജന്യ മെഡിക്കല്‍ കേമ്പ് സംഘടിപ്പിച്ചു. കെ.എം.സി.സിയുമായി കൈ കോര്‍ത്ത് ഏഷ്യന്‍ പോളിക്ലിനിക് സംഘടിപ്പിച്ച ക്യാമ്പില്‍ നൂറുക്കണക്കിനു തീര്‍ഥാടകര്‍ പങ്കെടുത്തു. 

തീര്‍ഥാടകര്‍ക്കാവശ്യമായ മരുന്നുകളും സൌജ്യന്യമായി നല്‍കി. ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ നൂര്‍ റഹ്മാന്‍ ഷെയ്ഖ്‌ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ കേമ്പിലെത്തി. ഇന്ത്യന്‍ ഹജ്ജ് മിഷന്‍റെ മെഡിക്കല്‍ സംഘം ബുധനാഴ്ച മുതല്‍ മിനായില്‍ ഉണ്ടാകും. മിന, അറഫ, മുസ്ദലിഫ തുടങ്ങി ഹജ്ജുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലെല്ലാം സംഘത്തിന്‍റെ സേവനം ഉണ്ടായിരിക്കും. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പെരിയാറിന്‍റെ പേരു പറഞ്ഞ് കൊള്ളയടിക്കുന്ന ദുഷ്ടശക്തികൾ'; ഡിഎംകെയെ കടന്നാക്രമിച്ച് വിജയ്, കരൂർ ദുരന്തത്തിന് ശേഷം ആദ്യ പൊതുയോഗം
തർക്കത്തെ തുടർന്ന് പെട്രോൾ പമ്പിന് തീയിടാൻ ശ്രമം; വാണിയംകുളം സ്വദേശികൾ അറസ്റ്റിൽ