സെന്‍കുമാറിനെതിരായ സര്‍ക്കാരിന്റെ പുതിയ നീക്കവും വിവാദത്തില്‍

Published : May 13, 2017, 09:27 AM ISTUpdated : Oct 05, 2018, 12:42 AM IST
സെന്‍കുമാറിനെതിരായ സര്‍ക്കാരിന്റെ പുതിയ നീക്കവും വിവാദത്തില്‍

Synopsis

തിരുവനന്തപുരം: ഡിജിപി ടിപി സെന്‍കുമാറിന്റെ കേരള അഡ്മിനിസ്‍ട്രേറ്റീവ് ട്രൈബ്യൂണല്‍ നിയമനത്തിനെതിരായ സര്‍ക്കാരിന്റെ പുതിയ നീക്കം വിവാദമാകുന്നു. മുന്‍ ചീഫ് സെക്രട്ടറി എംഎസ് വിജയാനന്ദ്, സെന്‍കുമാറിന് നല്‍കിയ വിശ്വാസ്യത സര്‍ട്ടിഫിക്കറ്റ് തള്ളിയാണ് സര്‍ക്കാര്‍ സെന്‍കുമാറിനെതിരെ നിലപാട് എടുക്കുന്നത്. അതേസമയം, സെന്‍കുമാര്‍ ഇറക്കിയ പൊലീസ് ആസ്ഥാനത്തെ സ്ഥലംമാറ്റ ഉത്തരവ് നടപ്പാക്കേണ്ടെന്ന് സെന്‍കുമാര്‍ തീരുമാനിച്ചു.

ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സമതിയാണ് കേരള അഡ്മിനിസ്‍ട്രേറ്റീവ് ട്രൈബ്യൂണിലേക്കുള്ള അപേക്ഷകരില്‍ നിന്നും സെന്‍കുമാറിനെയും മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി സോമസുന്ദരത്തെയും തെരഞ്ഞെടുത്തത്. അര്‍ദ്ധ ജുഡീഷ്യല്‍ സ്വഭാവമുള്ള സമിതിയിലേക്ക് അപേക്ഷ നല്‍കിയിപ്പോള്‍ അന്നത്തെ ചീഫ് സെക്രട്ടറിയായിരുന്ന എംഎസ് വിജയാനന്ദ് സെന്‍കുമാറിന് നല്‍കിയ വിശ്വാസ്യതാ സര്‍ട്ടിഫിക്കാറ്റാണിത്. ഇത് കൂടി പരിഗണിച്ചാണ് സെന്‍കുമാറിനെ തെരഞ്ഞെടുത്തത്.

സെന്‍കുമാര്‍ ഉള്‍പ്പെടുന്ന പാനല്‍ തള്ളി പുതിയ തെരഞ്ഞെടുപ്പ് വേണമെന്ന് സര്‍ക്കാര്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സെന്‍കുമാറിന്റെ നിയമന ശുപാ‍ര്‍ശ അംഗീകരിച്ച്  ഗവര്‍ണര്‍ സര്‍ക്കാരിന്റെ ആവശ്യങ്ങള്‍ കേന്ദ്രത്തെ അറിയിക്കാന്‍ നിര്‍ദ്ദേശിച്ചു. സെന്‍കുമാര്‍‍ വിശ്വാസ്യതയില്ലാത്ത ഉദ്യോഗസ്ഥനാണെന്നും വീണ്ടും തെരഞ്ഞെടുപ്പ് നടത്തി ഐഎഎസുകാരെ നിയമിക്കണമെന്നും കേന്ദ്രത്തെ അറിയിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

ഇതേ സര്‍ക്കാരിന്റെ ചീഫ് സെക്രട്ടറി വിശ്വാസ്യത സര്‍ട്ടിഫിക്കറ്റു നല്‍കുകയും ട്രിബ്യൂണിലിലേക്ക് തിരിഞ്ഞെടുപ്പ് നടക്കുമ്പോള്‍ സെന്‍കുമാറിനെതിരെ ഒന്നും പറയാതിരിക്കുയും ചെയ്ത ശേഷമുള്ള സര്‍ക്കാറിന്റെ നിലപാട് മാറ്റമാണ് വിവാദത്തിലായത്. അതേസമയം, സര്‍ക്കാര്‍ മരവിപ്പിച്ച പൊലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം നടപ്പാക്കേണ്ടെന്ന് സെന്‍കുമാര്‍ തീരുമാനിച്ചു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ഇലക്ട്രിക് ബസ് വിവാദം; നിലപാടിലുറച്ച് മേയര്‍ വിവി രാജേഷ്, 'ബസ് ഓടിക്കുന്നത് കോര്‍പ്പറേഷന്‍റെ പണിയല്ല, കെഎസ്ആര്‍ടിസി കരാര്‍ പാലിക്കണം'
പുതുവർഷത്തിൽ ഇരുട്ടടിയായി എൽപിജി വില വർധന; വാണിജ്യ സിലിണ്ടറിന് കുത്തനെ കൂട്ടിയത് 111 രൂപ