
കൊച്ചി: കേരളം ചരിത്രത്തിലെ തന്നെ ഏറ്റവും ഭീതിതമായ പ്രളയത്തെയാണ് നേരിടുന്നത്. ദിവസങ്ങള്‍ പിന്നിട്ടിട്ടും കാലവര്‍ഷം കലിതുള്ളുകയാണ്. നിരവധി ജീവനുകള്‍ മഹാ പ്രളയത്തില്‍ നഷ്ടമായിട്ടുണ്ട്. മനുഷ്യ സാധ്യമായ എല്ലാവിധ രക്ഷാ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കുന്നത്.
ഇപ്പോള്‍ സംസ്ഥാനത്ത് നടക്കുന്ന രക്ഷാ പ്രവര്‍ത്തനത്തെക്കുറിച്ച് മുഖ്യമന്ത്രി വിശദീകരിച്ചു ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി രക്ഷാപ്രവര്‍ത്തനത്തെക്കുറിച്ച് വിവരിച്ചത്.
നാല്‍പതിനായിരം പൊലീസുകാര്‍, 3200 അഗ്നി ശമന സേനാംഗങ്ങള്‍, നാവിക സേനയുടെ 46 ടീം, വ്യോമസേനയുടെ 13 ടീം, കരസേനയുടെ 18 ടീം, തീര സംരക്ഷണ സേനയുടെ 16 ടീം, എന്‍ഡിആര്‍എഫിന്‍റെ 21 ടീം എന്നിവയാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam