ശബരിമലയില്‍ സമ്പൂര്‍ണ്ണ പ്ലാസ്റ്റിക് നിരോധനത്തിന് കോടതി ഉത്തരവ്

WEB DESK |  
Published : Jul 23, 2018, 03:37 PM ISTUpdated : Oct 02, 2018, 04:25 AM IST
ശബരിമലയില്‍ സമ്പൂര്‍ണ്ണ പ്ലാസ്റ്റിക് നിരോധനത്തിന് കോടതി ഉത്തരവ്

Synopsis

ഇരുമുടിക്കെട്ടിൽ തന്ത്രി നിഷ്ക്കര്‍ഷിക്കുന്ന സാധനങ്ങൾ മാത്രമേ അടുത്ത സീസൺ മുതൽ പാടൊള്ളു

പത്തനംതിട്ട:ശബരിമലയിലും പരിസരത്തും സമ്പൂര്‍ണ്ണ പ്ലാസ്റ്റിക്‌ നിരോധനത്തിന് ഹൈക്കോടതി ഉത്തരവ്. ഇരുമുടി കെട്ടിലടക്കം പ്ലാസ്റ്റിക്‌ ഉത്പന്നങ്ങൾ കൊണ്ടുപോകരുതെന്നും കോടതി വ്യക്തമാക്കി. ഉത്തരവ് അടുത്ത മണ്ഡലകാലം മുതൽ നടപ്പാക്കണം. ശബരിമല സ്പെഷ്യൽ കമ്മീഷണർ എം. മനോജിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് പി.ആര്‍ രാമചന്ദ്ര മേനോൻ, ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ എന്നിവരടങ്ങിയ ബഞ്ചിന്‍റെ സുപ്രധാന ഉത്തരവ്. ഇരു മുടിക്കെട്ടിൽ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ പൂജാവസ്തുക്കൾ ശബരമലയിലെത്തിക്കുന്നത് പൂർണമായും നിരോധിച്ചു.

ഇരുമുടിക്കെട്ടിൽ തന്ത്രി നിഷ്ക്കര്‍ഷിക്കുന്ന സാധനങ്ങൾ മാത്രമേ അടുത്ത സീസൺ മുതൽ പാടൊള്ളു എന്നും കോടതി വ്യക്തമാക്കി. നെയ് നിറച്ച നാളികേരം, വെറ്റില, അടയ്ക്ക, കാണിക്ക, മഞ്ഞൾ പൊടി, അരി, ശർക്കര, അവിൽ, മലർ എന്നിവയാണിവ. ഇതര സംസ്ഥാനങ്ങളിലെ ഭക്തർക്കും ഇക്കാര്യത്തിൽ അറിയിപ്പ് നൽകണം. സീസണിന് മുന്നോടിയായി വിളിക്കുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനത്തെ മന്ത്രിമാരടങ്ങുന്ന സർക്കാർ പ്രതിനിധി യോഗത്തിൽ ഇക്കാര്യം അറിയിക്കും എന്നും സ്പെഷ്യൽ കമ്മീഷണർ കോടതിയിൽ  റിപ്പോർട്ട്‌ നൽകി .റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ശബരിമലയിലെയും പമ്പയിലെയും പ്ലാസ്റ്റിക്‌ കച്ചവടം പൂർണമായി തടയാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ശബരിമലയിലെ പ്ലാസ്റ്റിക്‌ ഉപയോഗം ഗുരുതരമായ പാരിസ്ഥിതിക പ്രതിസന്ധി സൃഷ്ടിച്ച പശ്ചാത്തലാത്തിലാണ്  ഹൈക്കോടതിയുടെ ഇടപെടൽ. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇന്ത്യ-ന്യൂസിലൻഡ് കരാറിൽ അപ്രതീക്ഷിത തിരിച്ചടി? ഇത് രാജ്യത്തിന് ഏറ്റവും മോശം കരാറെന്നും പാർലമെന്‍റിൽ തോൽപ്പിക്കുമെന്നും ന്യൂസിലൻഡ് വിദേശകാര്യ മന്ത്രി
വന്ദേഭാരത് ഓട്ടോയിൽ ഇടിച്ച് അപകടം; ഓട്ടോ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു, സംഭവം വർക്കലക്ക് സമീപം അകത്തുമുറിയിൽ