
മുംബൈ: നീരവ് മോദി വായ്പ തട്ടിപ്പ് നടത്തിയ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ മുംബൈയിലെ ബ്രാഡി ഹൗസ് ശാഖയില്‍ വീണ്ടും വായ്പ തട്ടിപ്പ്. മുംബൈയിലെ ചാന്ദ്‌നി പേപ്പേഴ്‌സ് എന്ന കമ്പനിയാണ് വായ്പ തട്ടിപ്പ് നടത്തിയതെന്നും 9.9 കോടി രൂപയുടെ തട്ടിപ്പ് നടന്നുവെന്നും പഞ്ചാബ് നാഷണല്‍ ബാങ്ക് സിബിഐക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ മുംബൈയിലെ ബ്രാഡി ഹൗസ് ശാഖയില്‍ നിന്നും വീണ്ടും തട്ടിപ്പുകളുടെ കഥപുറത്തു വരികയാണ്. മുംബൈയിലെ ചാന്ദ്‌നി പേപ്പേഴ്‌സ് എന്ന് കമ്പനിക്കതിരെയാണ് ഇത്തവണ പരാതി. ചാന്ദ്‌നി പേപ്പേഴ്‌സ് ഇന്ത്യന്‍ ബാങ്കുകളുടെ ശാഖകളില്‍ നിന്ന് വായ്പ ലഭിക്കുന്നതിനുള്ള ലേറ്റര്‍ ഓഫ് അണ്ടര്‍ സ്റ്റാന്റിംഗ് 2017 ഏപ്രിലില്‍ പിഎന്‍ബിയില്‍ നിന്ന് നേടിയെടുത്തിരുന്നു. ഇതു ഉപയോഗിച്ച് എസ്‌ബിഐയുടെ മുംബൈയിലെ ശാഖയില്‍ ഒമ്പതു കോടി രൂപ വായ്പ എടുത്ത ശേഷം മുങ്ങിയെന്നാണ് പരാതി. കേസുമായി ബന്ധപ്പെട്ട് പിഎന്‍ബീ മുന്‍ ഡിജിഎം ഗോകുല്‍നാഥ് ഷെട്ടി, ചാന്ദ്‌നി പേപ്പേഴ്‌സ് ഉടമ മനോജ് ഹേമന്ത് എന്നിവര്‍ക്കതിരെയാണ് സിബിഐ കേസ് എടുത്തു.
നീരവ് മോദി കേസില്‍ നടന്ന അതേ ശൈലിയിലാണ് ഈ തട്ടിപ്പും നടന്നത്.എന്നാല്‍ ഈ തട്ടിപ്പിനെ കുറിച്ച് പ്രതികരിക്കാന്‍ പി.എന്‍.ബി വക്താവോ ചാന്ദിനി പേപ്പര്‍ കമ്പനിയോ തയ്യാറായിട്ടില്ല. പി.എന്‍.ബി മുംബൈ ബ്രാഞ്ചില്‍ നിന്നും ആഭരണ വ്യാപാരി നീരവ് മോഡിയും സംഘവും,13000കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തി രാജ്യം വിട്ട സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പുതിയ തട്ടിപ്പുകള്‍ പുറത്തു വരുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam