ദളിത് കോളനിയില്‍ എസ്‌ഐയുടെ അതിക്രമം

Published : Feb 02, 2018, 08:44 PM ISTUpdated : Oct 04, 2018, 06:25 PM IST
ദളിത് കോളനിയില്‍ എസ്‌ഐയുടെ അതിക്രമം

Synopsis

 

തിരുവനന്തപുരം: പോത്തന്‍കോട് കുറുവല്ല ദളിത് കോളനിയില്‍ പോലീസിന്റെ അതിക്രമമെന്ന് പരാതി. കുറുവല്ല കോളനിയിലെ അനീഷിന്റെ വീട് ഡിഎച്ച്ആര്‍എം പ്രവര്‍ത്തകര്‍ ജില്ലാ ഓഫീസായി ഉപയോഗിക്കുകായായിരുന്നു. കഴിഞ്ഞ ദിവസം അനീഷിന്റെ വീട്ടില്‍ മകളുടെ ജന്മദിനം ആഘോഷിച്ചിരുന്നു. ഈയവസരത്തില്‍ വീട്ടില്‍ ബന്ധുക്കളായി കുറച്ചു പേര്‍ വന്നിരുന്നു. 

എന്നാല്‍ ഇന്ന് രാവിലെ പതിനൊന്നുമണിയോടെ പോത്തന്‍കോട് പോലീസ് അനീഷിന്റെ വീട്ടിലെത്തുകയും പുറത്ത് നിന്ന് വീട്ടിലേക്ക് ആളുകള്‍ വരുന്നുണ്ടെന്ന പരാതി ലഭിച്ചതായി പറഞ്ഞ് അതിക്രമം കാണിക്കുകയുമായിരുന്നു. പോലീസ് മര്‍ദ്ദനത്തില്‍ അനീഷ് , അനീഷിന്റെ അച്ഛന്‍, ഭാര്യാ സഹോദരന്‍, അനിയന്റെ ഭാര്യ എന്നിവര്‍ക്ക് പരിക്കേറ്റു. 

വീട്ടില്‍ കയറിവന്ന പോലീസ് ഐഡന്റിറ്റിക്കാര്‍ഡ് ചോദിച്ച് ബഹളം വയ്ക്കുകയും സമാധാനപരമായി കാര്യം സംസാരിച്ചിരുന്ന അനീഷിന്റെ അച്ഛനെ പിടിച്ച് തള്ളിയിടുകയുമായിരുന്നു. എസ്‌ഐ അടക്കം മൂന്നുപേരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. അനീഷിനെയും ബന്ധു ആദിയേയും പോലീസ് പിടിച്ചുകൊണ്ടു പോകാന്‍ ശ്രമിച്ചപ്പോള്‍ തടയാന്‍ ചെന്ന സ്ത്രീകള്‍ക്ക് പിരിക്കേല്‍ക്കുകയായിരുന്നു. പോലീസിന്റെ ആക്രമണത്തില്‍ ആദി, അനീഷ്, നീതു, സൗമ്യ, രശ്മി കൃഷ്ണ, രഞ്ജു, ഷിജു, രവീന്ദ്രന്‍ എന്നിവര്‍ക്ക് പരിക്കു പറ്റി. ആദി, നീതു, രഞ്ജു, ഷിജു എന്നിവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ സ്വകാര്യ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു.
  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BK
About the Author

Balu KG

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ബിരുദാനന്തര ബിരുദവും മാസ് കമ്യൂണിക്കേഷനിൽ ഡിപ്ലോമയും. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, ആരോഗ്യം, ശാസ്ത്രം, ചരിത്രം, ഫോട്ടോഗ്രഫി, എണ്‍വയോണ്‍മെന്‍റല്‍ സയന്‍സ്, എന്‍റര്‍ടൈന്‍മെന്‍റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 17 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: balu.kg@asianetnews.inRead More...
click me!

Recommended Stories

കേരളത്തിന്‍റെ ആരോഗ്യ മന്ത്രി എവിടെ? തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയിട്ടില്ല, ചോദ്യങ്ങളുമായി കെഎസ്‍യു
കെഎസ്ആർടിസിയിൽ 2018ൽ പിരിച്ചുവിട്ട എംപാനൽ ജീവനക്കാർക്ക് ആശ്വാസവാർത്ത; തിരിച്ചെടുക്കാൻ ട്രൈബ്യൂണൽ ഉത്തരവ്, 50 ശതമാനം വേതനവും നൽകണം