കോഴിക്കോട് ഏഷ്യാനെറ്റ് ന്യൂസ് സംഘത്തിന് നേരെ വീണ്ടും പൊലീസ് കയ്യേറ്റം

Published : Jul 30, 2016, 09:55 AM ISTUpdated : Oct 05, 2018, 02:27 AM IST
കോഴിക്കോട് ഏഷ്യാനെറ്റ് ന്യൂസ് സംഘത്തിന് നേരെ വീണ്ടും പൊലീസ് കയ്യേറ്റം

Synopsis

രാവിലെ നടന്ന സംഭവങ്ങള്‍ പൊലീസിന്റെ പിഴവ് കൊണ്ട് സംഭവിച്ചതാണെന്നും ആര്‍ക്കുമെതിരെ കേസെടുക്കില്ലെന്നും ടൗണ്‍ സി.ഐ അറിയിച്ചതിനെ തുടര്‍ന്ന് ഉച്ചയ്ക്ക് ശേഷം വാഹനം തിരിച്ചെടുക്കാനെത്തിയപ്പോഴായിരുന്നു പൊലീസ് വീണ്ടും ആക്രമണം അഴിച്ചുവിട്ടത്. ചുമതലയില്‍ നിന്ന് മാറ്റി നിര്‍ത്തിയ ടൗണ്‍ എസ്.ഐ വിനോദിന്റെ നേതൃത്വത്തിലായിരുന്നു ഏഷ്യാനെറ്റ് ന്യൂസ് കോഴിക്കോട് ബ്യൂറോ ചീഫ് ബിനുരാജ്, ക്യാമറാമാന്‍ അഭിലാഷ്‍, ഡ്രൈവര്‍ ജയപ്രകാശ് എന്നിവരെ മര്‍ദ്ദിച്ചത്.

കേസൊന്നുമില്ലെങ്കിലും വാഹനം കൊണ്ടുപോകാനാവില്ലെന്നും അതിന് ഉയര്‍ന്ന ഉദ്ദ്യോഗസ്ഥരുടെ അനുവാദം വേണമെന്നും പൊലീസ് അറിയിച്ചതനുസരിച്ച് സ്റ്റേഷന് മുന്നില്‍ കാത്തുനില്‍ക്കുകയായിരുന്ന സംഘത്തെ രാവിലെ ആക്രമണം അഴിച്ചുവിട്ട പൊലീസുകാര്‍ തന്നെ സ്റ്റേഷന് മുന്നിലെത്തി മാധ്യമ പ്രവര്‍ത്തകരെ വലിച്ചിഴച്ച് സ്റ്റേഷനുള്ളിലേക്ക് കൊണ്ടുപോവുകയായിരുന്നു. പൊലീസിന് നിങ്ങളെ എന്താണ് ചെയ്യാന്‍ കഴിയുകയെന്ന് കാണിച്ച് തരാമെന്ന് പറഞ്ഞ എസ്.ഐ വിനോദ്, ഇവരെ അസഭ്യം പറയുകയും ചെയ്തു. തുടര്‍ന്ന് മൂന്ന് പേരെയും സ്റ്റേഷനുള്ളില്‍ എത്തിച്ച ശേഷം മറ്റ് മാധ്യമ പ്രവര്‍ത്തകര്‍ കയറാതെ സ്റ്റേഷന്റെ മുന്‍ വാതില്‍ പോലീസുകാര്‍ അകത്ത് നിന്ന് പൂട്ടി കാവല്‍ നിന്നു. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകരെ മറ്റ് പൊലീസുകാര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തെരഞ്ഞെടുപ്പിന് മുമ്പേ കോൺ​ഗ്രസിന് കഷ്ടകാലം, അസമിൽ മൂന്ന് എംഎൽഎമാർ ബിജെപിയിൽ ചേർന്നു, രണ്ട് പേർ റൈജോർ ദളിൽ
അമേരിക്കയെയും ഇസ്രായേലിനെയും മിഡിൽ ഈസ്റ്റിനെയും വിറപ്പിക്കുന്ന ഇറാന്റെ വജ്രായുധം! ഷാ​ഹെദ് ഡ്രോണിന്റെ സവിശേഷതകൾ