
ആലുവ:ആലുവ എടത്തലയിൽ ബൈക്ക് യാത്രക്കാരൻ ഉസ്മാനെ മർദിച്ച മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ അന്വേഷണ സംഘം ചോദ്യം ചെയുന്നു. എടത്തല സ്റ്റേഷനിലെ എഎസ്ഐ പുഷ്പരാജ്, സിപിഒമാരായ അബ്ദുൾ ജലീൽ, ഫൈസൽ എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്.
പൊലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഉസ്മാന്‍റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. അലുവ മജിസ്ടേറ്റ് കോടതിയുടെ അനുമതിയോടെ ആശുപത്രിയിലെത്തിയാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഉദയഭാനുവിന്‍റെ നേതൃത്വത്തിൽ ഉസ്മാന്‍റെ മൊഴി രേഖപ്പെടുത്തിയത്.
രണ്ട് മണിക്കൂർ നീണ്ട മൊഴിയെടുപ്പിൽ പൊലീസ് കസ്റ്റഡിയിൽവെച്ചു തന്നെ ക്രൂരമായി മർദ്ദിച്ചെന്ന് അന്വേഷണ സംഘത്തെ അറിയിച്ചതായാണ് വിവരം. കേസിൽ പൊലീസുകാരെ മർദ്ദിച്ചതിന് ഉസ്മാനെ ആലുവ മജിസ്ട്രേറ്റ് രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam