ജസ്റ്റിസ് കര്‍ണനെ അറസ്റ്റ് ചെയ്യാനാകാതെ പൊലീസ്; ചെന്നൈയിലുണ്ടെന്ന് സംശയം

Web Desk |  
Published : May 13, 2017, 07:17 AM ISTUpdated : Oct 05, 2018, 02:09 AM IST
ജസ്റ്റിസ് കര്‍ണനെ അറസ്റ്റ് ചെയ്യാനാകാതെ പൊലീസ്; ചെന്നൈയിലുണ്ടെന്ന് സംശയം

Synopsis

ചെന്നൈ: ശിക്ഷാ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് കര്‍ണന്‍ തിങ്കളാഴ്ച വീണ്ടും സുപ്രീംകോടതിയെ സമീപിക്കും. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ തീരുമാനം ഉണ്ടാകുന്നതുവരെ ഒളിവില്‍ തുടരാനാണ് കര്‍ണന്റെ തീരുമാനം. കുടുംബാംഗങ്ങളുടെ സാഹയത്തോടെ ചെന്നൈയില്‍ തന്നെയാണ് കര്‍ണന്‍ ഒളിവില്‍ കഴിയുന്നത്.

ജസ്റ്റിസ് സി എസ് കര്‍ണനെ കോടതി അലക്ഷ്യത്തിന് ആറുമാസത്തേക്ക് സുപ്രീംകോടതി ഭരണഘടന ബെഞ്ച് ശിക്ഷിച്ചിട്ട് ഇന്നേക്ക് അഞ്ചാംദിവസമാണ്. ഇതുവരെ കര്‍ണനെ അറസ്റ്റ് ചെയ്യാന്‍ കൊല്‍ക്കത്ത പൊലീസിന് സാധിച്ചിട്ടില്ല. കര്‍ണനെ അറസ്റ്റ് ചെയ്ത് ജയിലിലേക്ക് എത്തിക്കാന്‍ കൊല്‍ക്കത്ത പൊലീസ് ചെന്നൈയില്‍ എത്തിയിട്ടുണ്ടെങ്കിലും കര്‍ണനെ കണ്ടെത്താനായിട്ടില്ല. കുടുംബാഗംങ്ങളുടെ സഹായത്തോടെ കര്‍ണന്‍ ഒളിവിലാണ്. മാപ്പുപറഞ്ഞെങ്കിലും ജയില്‍ വാസം ഒഴിവാക്കണമെന്ന കര്‍ണന്റെ മക്കളുടെയും കുടുംബാംഗങ്ങളുടെ അഭ്യര്‍ത്ഥന അംഗീകരിച്ചാണ് അഭിഭാഷകര്‍ സുപ്രീംകോടതി എത്തിയ അപേക്ഷ സമര്‍പ്പിച്ചത്. അനുവദിച്ചാല്‍ കര്‍ണന്‍ മാപ്പപേക്ഷിക്കാന്‍ തയ്യാറാണെന്നും അഭിഭാഷകര്‍ ചീഫ് ജസ്റ്റിസ് കോടതിയെ അറിയിച്ചിരുന്നു. പക്ഷെ ഇക്കാര്യത്തില്‍ ഒരു തീരുമാനവും സുപ്രീംകോടതി ഇതുവരെ എടുത്തിട്ടില്ല. കര്‍ണന്റെ കേസ് പരിഗണിച്ച ഏഴംഗ ഭരണഘടന ബെഞ്ച് വേഗം ചേരണമെന്ന ആവശ്യവും അംഗീകരിച്ചിട്ടില്ല. ഇക്കാര്യത്തില്‍ തീരുമാനം വൈകുകയാണെങ്കില്‍ തിങ്കളാഴ്ച വീണ്ടും കോടതിയെ സമീപിച്ച് കേസ് വേഗം പരിഗണിക്കണമെന്ന് ആവശ്യപ്പെടുമെന്ന് കര്‍ണന്റെ അഭിഭാഷകര്‍ പറഞ്ഞു. കര്‍ണന്റെ അപേക്ഷയില്‍ സുപ്രീംകോടതി തീരുമാനം വൈകുന്നത് കൊല്‍ക്കത്ത പൊലീസിനും ഭീഷണിയാണ്. കര്‍ണനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ കൊല്‍ക്കത്ത പൊലീസിന് കോടതി അലക്ഷ്യ നടപടികള്‍ നേരിടേണ്ടിവരും. എത്രകാലം കര്‍ണന് ഒളിവില്‍ തുടരാനാകും എന്നതും ചോദ്യമാണ്. ഇതിനിടെ തമിഴ്‌നാട് സര്‍ക്കാരിന്റെ സംരക്ഷണയിലാണ് കര്‍ണന്‍ ഒളിവില്‍ കഴിയുന്നതെന്ന ആരോപണങ്ങളും ശക്തമാകുന്നുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബംഗ്ലാദേശിൽ ഹിന്ദു യുവാവിന് നേരെ വീണ്ടും ആൾക്കൂട്ട ആക്രമണം, മർദ്ദിച്ച ശേഷം തീകൊളുത്തി; കുളത്തിലേക്ക് ചാടിയതിനാൽ രക്ഷപ്പെട്ടു
ബസ് പിന്നോട്ടെടുക്കുമ്പോള്‍ പിറകില്‍ നിന്നയാളോട് മാറാന്‍ പറഞ്ഞ കണ്ടക്ടര്‍ക്ക് മര്‍ദ്ദനം, തലയ്ക്ക് പരിക്ക്