നാടുവിട്ട മലയാളികളുടെ ഐ എസ് ബന്ധം പൊലീസ് സ്ഥീരീകരിച്ചു

Published : Jul 25, 2016, 07:47 AM ISTUpdated : Oct 04, 2018, 11:14 PM IST
നാടുവിട്ട മലയാളികളുടെ ഐ എസ് ബന്ധം പൊലീസ് സ്ഥീരീകരിച്ചു

Synopsis

കൊച്ചി: നാടുവിട്ട മലയാളികള്‍ ഐ എസില്‍ ചേര്‍ന്നത് സ്ഥിരീകരിച്ച് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. എറണാകുളത്ത് നിന്നും കാണാതായ മെറിന്‍ ജേക്കബിനെ ഭര്‍ത്താവ് യഹിയയും മുംബൈയില്‍ നിന്നും അറസ്റ്റിലായ ഖുറേഷിയും ചേര്‍ന്ന് ഐ എസിലേക്കു റിക്രൂട്ട് ചെയ്തതായാണ് പൊലീസിന്‍റെ റിമാന്‍ഡ് റിപ്പോട്ട്. റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് മലയാളികളുടെ ഐ എസ് ബന്ധം പൊലീസ് സ്ഥിരീകരിക്കുന്നത്. മലയാളികളെ കാണാതായ സംഭവത്തില്‍ ആദ്യമായിട്ടാണ് പൊലീസിന്‍റെ ഔദ്യോഗിക സ്ഥിരീകരണം.

റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ മൂന്നു പ്രതികളാണുള്ളത്. ഖുറേഷി, യഹിയ, റിസ്‍വാന്‍ ഖാന്‍ എന്നിവരാണ് പ്രതികള്‍. ഖുറേഷിയും റിസ്‍വാന്‍ ഖാനും സാക്കിര്‍ നായിക്കിന്‍റെ ഇസ്ലാമിക്ക് റിസര്‍ച്ച് ഫൗണ്ടേഷനിലെ ജീവനക്കാരാണ്. രാജ്യദ്രോഹത്തിനും സാമുദായിക സ്പര്‍ദ്ധയും വളര്‍ത്തുന്നതിനു  വേണ്ടി ഈ മൂന്നു പ്രതികളും ഗൂഢാലോചന നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നിര്‍ബന്ധിത മതപരിവര്‍ത്തനം, മനുഷ്യക്കടത്ത് തുടങ്ങിയ കുറ്റങ്ങളും റിപ്പോര്‍ട്ടിലുണ്ട്.  ഇതിനായി തമ്മനം കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം. മെറിന്‍റെ സഹോദരനെയും ഐ എസിൽ റിക്രൂട്ട് ചെയ്യാൻ ശ്രമം നടന്നുവെന്നും തീവ്രവാദ പ്രവര്‍ത്തനത്തിന് വേണ്ടിയാണ് മതപരിവര്‍ത്തനമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടുതല്‍ അന്വേഷണത്തിന് പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന ആവശ്യം കോടതി അംഗീകരിച്ചു.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇന്ത്യ-ന്യൂസിലൻഡ് കരാറിൽ അപ്രതീക്ഷിത തിരിച്ചടി? ഇത് രാജ്യത്തിന് ഏറ്റവും മോശം കരാറെന്നും പാർലമെന്‍റിൽ തോൽപ്പിക്കുമെന്നും ന്യൂസിലൻഡ് വിദേശകാര്യ മന്ത്രി
വന്ദേഭാരത് ഓട്ടോയിൽ ഇടിച്ച് അപകടം; ഓട്ടോ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു, സംഭവം വർക്കലക്ക് സമീപം അകത്തുമുറിയിൽ