ചെന്നൈ ചലച്ചിത്രോത്സവത്തിലും ദേശീയ ഗാന വിവാദം; മൂന്ന് പേര്‍ കസ്റ്റഡിയില്‍

Published : Jan 11, 2017, 11:42 AM ISTUpdated : Oct 05, 2018, 02:36 AM IST
ചെന്നൈ ചലച്ചിത്രോത്സവത്തിലും ദേശീയ ഗാന വിവാദം; മൂന്ന് പേര്‍ കസ്റ്റഡിയില്‍

Synopsis

ചെന്നൈ വടപളനിയിലുള്ള ഫോറം മാളിലെ രാജ്യാന്തരചലച്ചിത്രോത്സവം നടക്കുന്ന വേദിയിലായിരുന്നു സംഭവം. ബള്‍ഗേറിയന്‍ സിനിമയായ ഗ്ലോറി തുടങ്ങുന്നതിന് മുന്‍പ് ദേശീയഗാനം പ്രദര്‍ശിപ്പിച്ചപ്പോള്‍ ഇരിക്കുകയായിരുന്ന ഒരു വൃദ്ധയോടും മകളോടും അടുത്തിരിയ്‌ക്കുന്ന ഒരു സംഘമാളുകള്‍ എഴുന്നേറ്റ് നില്‍ക്കാനാവശ്യപ്പെട്ടു. എന്നാല്‍ ഇവര്‍ എഴുന്നേല്‍ക്കില്ലെന്ന നിലപാടെടുത്തതോടെ ചുറ്റുമുള്ളവര്‍ ബഹളം തുടങ്ങി. ബലംപ്രയോഗിച്ച് രണ്ട് പേരെയും എഴുന്നേല്‍പിയ്‌ക്കാന്‍ ശ്രമിച്ചതോടെ തീയറ്ററില്‍ കയ്യാങ്കളിയായി. മറ്റൊരു നിരയില്‍ ഇരിയ്‌ക്കുകയായിരുന്ന ഒരു മലയാളി വിദ്യാര്‍ഥിയെയും തിയറ്ററിലുണ്ടായിരുന്ന സഹപ്രേക്ഷകര്‍ മര്‍ദ്ദിച്ചു.

നിയമ വിദ്യാര്‍ത്ഥിനിയായ ഷീല, 65കാരിയായ അമ്മ ശുഭശ്രീ, കോട്ടയം സ്വദേശി ബിജോണ്‍ എന്നിവരെ വടപളനി പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. തിരുവനന്തപുരത്തെ രാജ്യാന്തര ചലച്ചിത്രോത്സവത്തിന് പിന്നാലെയാണ് ചെന്നൈ ചലച്ചിത്രോത്സവത്തിലും ദേശീയഗാനത്തിന്റെ പേരില്‍ വിവാദമുയരുന്നത്. ചെന്നൈ കാശി തീയറ്ററിലും ഇതിനു മുന്‍പ് ദേശീയഗാനത്തിന് എഴുന്നേറ്റ് നില്‍ക്കാതിരുന്നതിന് സംഘര്‍ഷമുണ്ടാവുകയും ഏഴ് പേരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'2026 സന്തോഷവും സമൃദ്ധിയും കൊണ്ടുവരട്ടെ, ഇന്ത്യയെ സമ്പന്നമാക്കാൻ ഊർജം ലഭിക്കട്ടെ'; പുതുവത്സരാശംസ നേർന്ന് രാഷ്ട്രപതി
1999ന് ശേഷം ഇതാദ്യം, കോൺഗ്രസ് മത്സരിക്കുക 528 സീറ്റുകളിൽ; മഹാരാഷ്ട്ര മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ഉദ്ധവിനോട് ഇടഞ്ഞ് കോണ്‍ഗ്രസ്