അങ്കമാലിയില്‍ കുഞ്ഞിനെ കുഴിച്ചുമൂടിയ സംഭവം: അമ്മയുടെ മൊഴിയില്‍ വൈരുദ്ധ്യം

Web Desk |  
Published : May 27, 2018, 05:01 PM ISTUpdated : Oct 02, 2018, 06:35 AM IST
അങ്കമാലിയില്‍ കുഞ്ഞിനെ കുഴിച്ചുമൂടിയ സംഭവം: അമ്മയുടെ മൊഴിയില്‍ വൈരുദ്ധ്യം

Synopsis

 മുലപ്പാല്‍ ശിരസില്‍ കയറി മരിച്ചുവെന്നാണ് ഇപ്പോഴത്തെ മൊഴി. 

അങ്കമാലി: അങ്കമാലിയില്‍ കുഞ്ഞിനെ കുഴിച്ചു മൂടിയ സംഭവത്തില്‍ അമ്മയുടെ മൊഴിയില്‍ വൈരുദ്ധ്യമെന്ന് പൊലീസ്. കുട്ടിയുടെ അച്ഛന്‍ കൊലപ്പെടുത്തിയെന്നാണ് അമ്മ ആദ്യം പറഞ്ഞത്. മുലപ്പാല്‍ ശിരസില്‍ കയറി മരിച്ചുവെന്നാണ് ഇപ്പോഴത്തെ മൊഴി. 

നാടോടി ദമ്പതികളുടെ കുഞ്ഞിന്‍റെ മൃതദേഹമാണ് കുഴിച്ചു മൂടിയ നിലയില്‍ കണ്ടെത്തിയത്. അങ്കമാലി സിഐ ഓഫീസ് വളപ്പിനടുത്താണ് കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത്. മൂന്ന് മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. കുഞ്ഞിനെ ഭര്‍ത്താവ് കൊന്നതാണെന്ന് അമ്മ ആദ്യം പറഞ്ഞത്. സംഭവത്തില്‍ മണികണ്ഠന്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

തന്‍റെ കുഞ്ഞിനെ ഭര്‍ത്താവ് കൊന്ന് കുഴിച്ചു മൂടിയെന്ന പരാതിയുമായി നാടോടി സ്ത്രീ ഉച്ചയോടെയാണ് പോലീസ് സ്റ്റേഷനിലെത്തുന്നത്. സിഐ ഓഫീസിന് അടുത്ത് കഴിയുന്ന നാടോടി സംഘത്തില്‍ ഉള്‍പ്പെട്ട ഇവര്‍ അലറിക്കരഞ്ഞു കൊണ്ട് സ്റ്റേഷനിലെത്തുകയായിരുന്നു. തുടര്‍ന്ന് ഇവരുടെ ഭര്‍ത്താവായ മണികണ്ഠനെ പിടികൂടിയ പോലീസ് ഇയാളേയും കൂട്ടി സ്ഥലത്ത് പരിശോധന നടത്തുകയും കുഴിച്ചു മൂടിയ നിലയില്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്‍റെ മൃതദേഹം കണ്ടെടുക്കുകയും ചെയ്തു.

മുലപ്പാല്‍ കുടിക്കുന്നതിനിടെ ശ്വാസംമുട്ടി കുഞ്ഞ് മരിച്ചെന്നും തുടര്‍ന്ന് താന്‍ മൃതദേഹം മറവു ചെയ്യുകയായിരുന്നുവെന്നുമാണ് ഇയാള്‍ പോലീസിനോട് ആദ്യമേ പറഞ്ഞത്. ആലുവ റൂറല്‍ എസ്പി രാഹുല്‍ ആര്‍.നായര്‍ സ്ഥലത്തെത്തി കുഞ്ഞിന്‍റെ മാതാപിതാക്കളെ ചോദ്യം ചെയ്യുന്നു. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പുതുവർഷത്തെ വരവേൽക്കാൻ തിരുവനന്തപുരത്തും പാപ്പാഞ്ഞിയെ കത്തിക്കും; അറിയേണ്ടതെല്ലാം
വികെ പ്രശാന്തിൻ്റെ എംഎൽഎ ഓഫീസ് ഒഴിപ്പിക്കാൻ ആർ ശ്രീലേഖയ്ക്ക് അധികാരമുണ്ടോ? നടപടിക്രമങ്ങൾ ഇങ്ങനെ; തീരുമാനമെടുക്കേണ്ടത് കോർപറേഷൻ കൗൺസിൽ