ഫോണ്‍വിളി വിവാദം; ചാനല്‍ മേധാവി അടക്കമുള്ളവരെ ചോദ്യം ചെയ്യുന്നു

Published : Apr 04, 2017, 09:08 AM ISTUpdated : Oct 05, 2018, 12:26 AM IST
ഫോണ്‍വിളി വിവാദം; ചാനല്‍ മേധാവി അടക്കമുള്ളവരെ ചോദ്യം ചെയ്യുന്നു

Synopsis

മുന്‍ ഗതാഗതമന്ത്രി എ.കെ ശശീന്ദ്രനെ ഫോണ്‍വിളിച്ച് കുടുക്കിയെന്ന കേസില്‍ മംഗളം ചാനല്‍ മേധാവിയടക്കം എട്ടുപേരെ  പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം നോട്ടീസ് നല്‍കിയ പ്രകാരം എട്ടു പേര്‍ ഇന്നു രാവിലെ തിരുവനന്തപുരത്തെ ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാവുകയായിരുന്നു. മന്ത്രിയെ ഫോണ്‍ വിളിച്ചതായി സംശയിക്കുന്ന പെണ്‍കുട്ടിയും ചാനല്‍ ഡയറക്ടറും ഹാജരായിട്ടില്ല.

അറസ്റ്റ് തടയണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി അന്നലെ നിരാകരിച്ചതോടെയാണ് ഇന്ന് ഇവര്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായത്. ക്രൈം ബ്രാഞ്ച് ഐ.ജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ ചോദ്യം ചെയ്യുന്നത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതേസമയം തന്റെ വാഹനത്തില്‍ നിന്നും മൊബൈല്‍ ഫോണും ലാപ്‍ടോപ്പും മോഷണം പോയതായി ചൂണ്ടിക്കാട്ടി മംഗളം ചാനല്‍ മേധാവി ഇന്നലെ രാത്രി മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതി ലഭിച്ചിട്ടുണ്ടെന്നും സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എല്ലാം തീരുമാനിച്ചത് മുഖ്യമന്ത്രി ഒറ്റയ്ക്ക്, പിണറായിക്കെതിരെ സിപിഎമ്മിൽ എതിര്‍സ്വരം; വിസി നിയമനത്തിൽ വഴങ്ങിയത് ശരിയായില്ലെന്ന് വിമര്‍ശനം
ശബരിമല സ്വര്‍ണകൊള്ളയിൽ അറസ്റ്റിലായ ശ്രീകുമാർ സഹോദരനാണെന്ന് പ്രചാരണം, പ്രതികരിച്ച് വി എസ് ശിവകുമാർ; 'വ്യാജപ്രചരണത്തിൽ നിയമനടപടി'