പൊലീസിനെ ഭീഷണിപ്പെടുത്തി; കെ എം ഷാജിക്കെതിരെ കേസെടുത്തു

Published : Dec 13, 2018, 03:53 PM ISTUpdated : Dec 13, 2018, 04:33 PM IST
പൊലീസിനെ ഭീഷണിപ്പെടുത്തി; കെ എം ഷാജിക്കെതിരെ കേസെടുത്തു

Synopsis

ഇതിനിടെ കെ എം ഷാജിയെ അയോഗ്യനാക്കാൻ ഇടയായ നോട്ടീസ് പൊലീസ് കണ്ടെടുത്തതല്ലെന്നു സൂചിപ്പിക്കുന്ന  രേഖകൾ പുറത്ത് വന്നു. വളപട്ടണം പൊലീസ് കണ്ണൂർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ റിപ്പോർട്ടിലാണ് ലഘുലേഖ സിപിഎം നേതാവ് ഹാജരാക്കിയതാണെന്ന വിവരങ്ങളുണ്ടായിരുന്നത് 

കണ്ണൂര്‍: അഴീക്കോട് എംഎല്‍എ കെ എം ഷാജിക്കെതിരെ പൊലീസ് കേസെടുത്തു. പൊലീസിനെ ഭീഷണിപ്പെടുത്തി എന്നതാണ് കേസ്. ഡിസംബര്‍ എട്ടിന് കണ്ണൂരില്‍ നടന്ന പൊതുയോഗത്തിലാണ് കേസിനാസ്പദമായ പ്രസംഗം ഷാജി നടത്തിയത്.  ഇതിനിടെ കെ എം ഷാജിയെ അയോഗ്യനാക്കാൻ ഇടയായ നോട്ടീസ് പൊലീസ് കണ്ടെടുത്തതല്ലെന്നു സൂചിപ്പിക്കുന്ന രേഖകൾ പുറത്ത് വന്നിരുന്നു.

വളപട്ടണം പൊലീസ് കണ്ണൂർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ റിപ്പോർട്ടിലാണ് ലഘുലേഖ സിപിഎം നേതാവ് ഹാജരാക്കിയതാണെന്ന വിവരങ്ങളുണ്ടായിരുന്നത്.  ഹൈക്കോടതിയിൽ തെറ്റായ മൊഴി നൽകിയ വളപട്ടണം എസ്ഐയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് കെ എം ഷാജി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അഴീക്കോട് മണ്ഡലത്തില്‍ വര്‍ഗീയ പ്രചരണം നടത്തിയെന്നാരോപിച്ച് എതിര്‍സ്ഥാനാര്‍ത്ഥി എം വി നികേഷ് കുമാര്‍ സമര്‍പിച്ച ഹര്‍ജിയിലാണ് കെ എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയത്.

കേസിൽ സാക്ഷി വിസ്താര വേളയിൽ ലഘുലേഖ പിടിച്ചത് വളപട്ടണത്തെ കോൺഗ്രസ് പ്രവർത്തകയും പ‌ഞ്ചായത്ത് പ്രസിഡന്‍റുമായ എൻ പി മനോരമയുടെ വീട്ടിൽ നിന്നാണെന്നായിരുന്നു എസ്ഐ നൽകിയ മൊഴി. ഈ മൊഴി കൂടി പരിഗണിച്ചായിരുന്നു കെ എം ഷാജിയെ ജസ്റ്റിസ് പി ഡി രാജൻ അയോഗ്യനാക്കിയത്. എന്നാൽ, ഇത് തെറ്റാണെന്ന് കെഎം ഷാജി ഹൈക്കോടതിയിൽ നൽകിയ ഹ‍ർജിയിൽ വ്യക്തമാക്കുന്നത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആ മലയാളികളെ നിയന്ത്രിച്ചിരുന്നത് ചൈനീസ്, കംബോഡിയൻ സംഘങ്ങൾ; ദില്ലിയിലെ സൈബർ തട്ടിപ്പുകേസിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്
ഇറിഡിയം തട്ടിപ്പ്: ആലപ്പുഴയിൽ ഒരു കുടുംബത്തിലെ നാല് പേർ പിടിയിൽ, തുക ഇരട്ടിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് വാങ്ങിയത് 75 ലക്ഷം