തമിഴ്നാട്ടില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു; ശശികല ഇന്ന് കീഴടങ്ങിയേക്കും

Published : Feb 15, 2017, 01:59 AM ISTUpdated : Oct 05, 2018, 02:11 AM IST
തമിഴ്നാട്ടില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു; ശശികല ഇന്ന് കീഴടങ്ങിയേക്കും

Synopsis

ചെന്നൈ: തമിഴ്നാട്ടില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ അനധികൃത സ്വത്തുകേസില്‍ സുപ്രീംകോടതി തടവും പിഴയും ശിക്ഷിച്ച അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല ഇന്ന് കോടതിയില്‍ കീഴടങ്ങിയേക്കും. ഉച്ചയോടെ ബംഗളൂരു കോടതിയിലെത്തി കീഴടങ്ങാനാണ് സാധ്യത. രണ്ട് ദിവസമായി എംഎല്‍എമാരെ പാര്‍പ്പിച്ചിട്ടുള്ള കൂവത്തൂരിലെ റിസോര്‍ട്ടില്‍ തുടര്‍ന്ന ശശികല ഇന്നലെ രാത്രിയോടെയാണ് പോയസ് ഗാര്‍ഡനില്‍ തിരിച്ചെത്തിയത്..

പോയസ് ഗാര്‍ഡനിലേക്ക് പോകും മുമ്പ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മുമ്പില്‍ വികാരാധീനയായി ശശികല പ്രതികരിച്ചിരുന്നു. അണ്ണാ ഡിഎംകെയിൽനിന്ന് തന്നെ ആർക്കും വേർപ്പെടുത്താനാകില്ലെന്ന് ശശികല പറഞ്ഞു. താൻ എവിടെയാണെങ്കിലും പാർട്ടിയെക്കുറിച്ചായിരിക്കും തന്റെ ചിന്തയെന്നും ശശികല വ്യക്തമാക്കി.അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ദുരിതങ്ങൾ എന്നും ഏറ്റെടുത്തയാളാണു താനെന്ന് പറഞ്ഞ ശശികല ഇപ്പോഴും അതു തുടരുകയാണെന്ന് വ്യക്തമാക്കി. അമ്മയ്ക്കായി ഇതെല്ലാം സഹിക്കും. ധർമം വിജയിക്കുമെന്നും ശശികല പറഞ്ഞു.

തനിക്കെതിരായ സ്വത്തുസമ്പാദന കേസിനു പിന്നിൽ ഡിഎംകെയാണെന്നും ശശികല ആരോപിച്ചു. തമിഴ് ജനതയ്ക്കിടയിൽനിന്ന് ഡിഎംകെയെ തൂത്തെറിയുന്ന കാര്യത്തിൽ എംഎല്‍എമാർ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്നും ശശികല ആവശ്യപ്പെട്ടു. ഒരുപാടു പ്രശ്നങ്ങൾക്കിടയിലാണെങ്കിലും ഇപ്പോഴും എംഎല്‍എമാർ തന്നെ പിന്തുണയ്ക്കുന്നതിൽ സംതൃപ്തിയുണ്ടെന്നും അവർ പറഞ്ഞു.

അതിനിടെ പാര്‍ട്ടിക്കുള്ളിലെ രാഷ്ട്രീയ പോരാട്ടത്തിനു തുടക്കംകുറിച്ച മറീന ബീച്ചിലെ ജയാ സ്മാമാരകത്തില്‍ തമിഴ്നാട് കാവല്‍ മുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം വീണ്ടുമെത്തി. തന്നെ അനുകൂലിക്കുന്ന നേതാക്കള്‍ക്കും ജയലളിതയുടെ സഹോദരപുത്രി ദീപയ്ക്കുമൊപ്പമായിരുന്നു സന്ദര്‍ശനം. സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷം തന്‍റെ രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയതായി ദീപ പ്രഖ്യാപിച്ചു.  

അതേസമയം തമിഴ്നാട്ടിലെ രാഷ്ട്രീയ അനിശ്ചിതാവസ്ഥയ്ക്ക് ആക്കംകൂട്ടി ഗവര്‍ണറുടെ തീരുമാനം വൈകുന്നു. നിയമസഭയില്‍ ഭൂരിപക്ഷമുള്ള അണ്ണാ ഡിഎംകെയുടെ പുതിയ നിയസഭാകക്ഷിനേതാവ് എടപ്പാടി പളനിസാമിയെയോ ഒ. പനീര്‍സെല്‍വത്തെയോ നിയസഭയില്‍ വിശ്വാസം തെളിയിക്കാന്‍ വിളിക്കാത്തതിനാലാണ് ഇത്. ശശികല വിഭാഗവും ഒപിഎസ് പക്ഷവും പുതിയ അടവുകള്‍ പയറ്റാന്‍ തുടങ്ങിയതോടെ അണ്ണാ ഡിഎംകെ പിളര്‍പ്പിലേക്ക് നീങ്ങുകയാണെന്നാണ് സൂചന. ശശികലയ്ക്കെതിരായ സുപ്രിംകോടതി വിധി വന്നിട്ടും കൂവത്തൂരിലെ എംഎല്‍എമാര്‍ പുറത്തുവരാത്തതില്‍ ഇപ്പോഴും ദുരൂഹത തുടരുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

'വലിയ ആശങ്കയുണ്ട്, ഒരു മതവും മറ്റൊരു മതത്തെ നിഗ്രഹിക്കരുത്': ശക്തമായ പ്രതികരണമുണ്ടാകുമെന്ന് ഓർത്തഡോക്സ് സഭ അധ്യക്ഷൻ
പൊലീസ് തലപ്പത്ത് അഴിച്ചുപണി; സ്പര്‍ജൻകുമാര്‍ ദക്ഷിണമേഖല ഐജി, കെ കാര്‍ത്തിക് തിരുവനന്തപുരം കമ്മീഷണര്‍, അജിതാ ബീഗം അടക്കമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം