
ബാഗ്ദാദ്: ഇറാന്‍-ഇറാക്ക് അതിര്‍ത്തിയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 207 ആയി. 1700 ഓളം പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. 70,000 പേര്‍ ഭവനരഹിതരായതായതായി ചില സന്നദ്ധസംഘടനകള്‍ അറിയിച്ചു. ഞായറാഴ്ച രാത്രി 9.20ന് ഹലാബ്ജയിലാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 7.6 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടത്.
ഇറാനിൽ നിന്നുള്ളവരാണ് മരിച്ചവരിൽ കൂടുതൽപേരും. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഭൂചലനമുണ്ടായെന്ന വാർത്ത പരന്നതോടെ ജനങ്ങൾ വീടുകൾവിട്ട് കൂട്ടത്തോടെ തെരുവിലേക്കിറങ്ങി. ഇറാനിലെ എട്ടോളം ഗ്രാമങ്ങലിൽ ഭൂചലനം നാശനഷ്ടം വിതച്ചു.
ഹലാബ്ജയിലുണ്ടായ ഭൂചലനത്തിന്‍റെ തുടർ ചലനങ്ങൾ ഗൽഫ് മേഖലയിലും അനുഭവപ്പെട്ടു. യുഎഇ, കുവൈറ്റ് തുടങ്ങിയ ഇടങ്ങളിലും ശക്തമായ ഭൂചലനം ഉണ്ടായി. ഇവിടങ്ങളിൽ ആളപായമുണ്ടായതായി റിപ്പോർട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam