എവറസ്റ്റ് കീഴടക്കിയെന്ന് വ്യാജ അവകാശവാദമുന്നയിച്ച ദമ്പതികള്‍ക്ക് സസ്പെന്‍ഷന്‍

Published : Nov 17, 2016, 12:27 PM ISTUpdated : Oct 05, 2018, 01:57 AM IST
എവറസ്റ്റ് കീഴടക്കിയെന്ന് വ്യാജ അവകാശവാദമുന്നയിച്ച ദമ്പതികള്‍ക്ക് സസ്പെന്‍ഷന്‍

Synopsis

8848 മീറ്റര്‍ ഉയരമുള്ള എവറസ്റ്റ് കൊടുമുടി ഇക്കഴിഞ്ഞ മേയ് 23ന് കീഴടക്കിയെന്ന അവകാശവാദവുമായാണ് മാസങ്ങള്‍ക്ക് മുമ്പ് ഇരുവരും രംഗത്തെത്തിയത്. ഇതോടെ എവറസ്റ്റ് കീഴടക്കിയ ആദ്യ ദമ്പതികളെന്ന ബഹുമതിയും ഇവുരുടെ സ്വന്തമായി. ഔറംഗാബാദ് സ്വദേശിയായ പൊലീസ് കോണ്‍സ്റ്റബ്ള്‍ റഫീഖ് ഷെയ്ഖ് എവറസ്റ്റ് കീഴടക്കിയ വാര്‍ത്ത പുറത്തുവന്ന് ദിവസങ്ങള്‍ക്കകമായിരുന്നു ഇരുവരും അവകാശവാദവുമായി രംഗത്തെത്തിയത്. ഇതോടെ സംസ്ഥാന പൊലീസ് ഇരട്ട നേട്ടത്തിന്റെ നിറവിലുമായി. എന്നാല്‍ അധികം വൈകാതെ നിരവധി പര്‍വതാരോഹര്‍ ഇവര്‍ക്കെതിരെ ആരോപണങ്ങളുമായി രംഗത്തെത്തി. നേട്ടത്തിന്റെ തെളിവായി ഇവര്‍ ഹാജരാക്കിയ ചിത്രങ്ങള്‍ വ്യാജമാണെന്നായിരുന്നു പ്രധാന ആരോപണം.

ഇരുവരും ഹാജരാക്കിയ ചിത്രങ്ങള്‍ തന്റേതാണെന്ന് അവകാശപ്പെട്ട് ബംഗളുരു സ്വദേശിയായ പര്‍വതാരോഹകന്‍ സത്യരൂപ് സിദ്ധാന്ത രംഗത്ത് വന്നതോടെയാണ് തട്ടിപ്പ് പുറത്തായത്. ചിത്രങ്ങളില്‍ കംപ്യൂട്ടര്‍ സഹായത്തോടെ കൃത്രിമം കാണിച്ചതാണെന്നും വ്യക്തമായി. ഇതോടെ നേപ്പാള്‍ ടൂറിസം ബോര്‍ഡ് ഇവര്‍ക്ക് നല്‍കിയ സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചുവാങ്ങുകയും പര്‍വതാരോഹണത്തിന് പത്ത് വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുഖ്യമന്ത്രി സ്ഥാനത്തിൽ മറുപടിയുമായി വിഡി സതീശൻ; 'രാഷ്ട്രീയത്തിൽ ത്യാഗികള്‍ ഇല്ല, തനിക്ക് ത്യാഗിയാകാനും പറ്റും, പെരുന്തച്ചൻ കോംപ്ലക്സ് പാടില്ല'
ശബരിമല സ്വര്‍ണക്കൊള്ള; ദില്ലി യാത്രയെക്കുറിച്ച് മൊഴി നൽകി ഉണ്ണികൃഷ്ണൻ പോറ്റി, പിഎസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്യും