ജയില്‍ ആക്രമണം; ഡിജിപിക്ക് സസ്‍പെന്‍ഷന്‍

Published : Nov 27, 2016, 11:02 AM ISTUpdated : Oct 05, 2018, 01:59 AM IST
ജയില്‍ ആക്രമണം; ഡിജിപിക്ക് സസ്‍പെന്‍ഷന്‍

Synopsis

രാവിലെ ഒമ്പതു മണിയോടെയാണ് പൊലീസ് വേഷത്തിലെത്തിയ സായുധ സംഘം പഞ്ചാബിലെ പട്ടിയാലക്കടുത്തുള്ള നഭാ ജയില്‍ ആക്രമിച്ചത്.  പത്തു പേരടങ്ങുന്നതായിരുന്നു സായുധ സംഘം. ഖാലിസ്ഥാന്‍ ലിബറേഷന്‍ ഫോഴ്‌സ് എന്ന് സായുധ സംഘടനയുടെ നേതാവാണ് ഹര്‍മീര്‍ സിങ് മിന്റു. 100 റൗണ്ടോളം വെയിയുതിര്‍ത്തസംഘം ഹര്‍മീര്‍ സിങ് മിന്റു അടക്കം 6 പേരെ മോചിപ്പിച്ചു. ഹര്‍മീര്‍ സിങ് മിന്റു പത്തോളം തീവ്ര വാദക്കേസുകളില്‍ പ്രതിയാണ്. ഗുര്‍പ്രീത് സിംഗ്, വിക്കി ഗോന്ദ്ര, നിതില്‍ ഡിയോള്‍, വിക്രം ജിത്ത് സിംഗ് എന്നിവരാണ് രക്ഷപ്പെട്ടത്.

വിദേശത്തുനിന്ന് ഫണ്ട്  ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന സായുധ സംഘടനയാണ് ഖാലിസ്ഥാന്‍ ലിബറേഷന്‍ ഫോഴ്‌സ്. പാകിസ്ഥാനിലടക്കം പ്രവര്‍ത്തിച്ചിട്ടുള്ള  ഹര്‍മീര്‍ സിങ് മിന്റുവിനെ 2014ല്‍ തായിലന്റില്‍ നിന്ന് ദില്ലിയിലെത്തിച്ചാണ് അറസ്റ്റ് ചെയ്തത്. പൊലിസും ആര്‍ധ സൈനിക വിഭാഗവും തീവ്രവാദികള്‍ക്കായി തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാന അതിര്‍ത്തികളിലും ദേശിയപാതകളിലും  കര്‍ശന നിരീക്ഷണം   ഏര്‍പ്പെടുത്തി. ജയില്‍ ചാട്ടത്തിന്റെ പശ്ചാത്തലത്തില്‍ പഞ്ചാബ് , ഹരിയാന, കശ്‍മിര്‍ സംസ്ഥാനങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ജയിലിലെ സുരക്ഷാ വീഴചയെപ്പറ്റി കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടി. കേന്ദ്ര ആഭ്യന്തര സെക്രട്ടറി പഞ്ചാബ് സര്‍ക്കാരുമായി ആശയവിനിമയം നടത്തി.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വര്‍ണക്കൊള്ള; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു; അന്വേഷണം മുൻ മന്ത്രിയിലേക്ക് എത്തിയതോടെ സിപിഎം കൂടുതൽ പ്രതിരോധത്തിൽ
വിദ്യാര്‍ത്ഥികളേ നിങ്ങൾക്കിതാ സുവര്‍ണാവസരം! അഞ്ച് ലക്ഷം രൂപ വരെ സമ്മാനം നേടാം, ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസിൽ പങ്കെടുക്കാം