ഉപരോധം പ്രഖ്യാപിച്ച രാജ്യങ്ങൾ മുന്നോട്ടുവച്ച 13 നിബന്ധനകളും ഖത്തർ തള്ളി

Published : Jul 04, 2017, 05:30 AM ISTUpdated : Oct 05, 2018, 03:37 AM IST
ഉപരോധം പ്രഖ്യാപിച്ച രാജ്യങ്ങൾ  മുന്നോട്ടുവച്ച 13 നിബന്ധനകളും ഖത്തർ തള്ളി

Synopsis

രണ്ടു ദിവസം സമയം നീട്ടി നൽകിയതിന് തൊട്ടുപിന്നാലെ ഉപരോധ രാജ്യങ്ങൾ  മുന്നോട്ടുവച്ച പതിമൂന്നു നിബന്ധനകളും ഖത്തർ തള്ളി. സൈനിക നടപടി ഉൾപ്പെടെ എന്തും നേരിടാൻ സജ്ജമാണെന്നാണ് ഖത്തറിന്റെ നിലപാട്.

ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ച സൗദി അനുകൂല രാജ്യങ്ങൾ മുന്നോട്ടുവെച്ച 13 ഉപാധികൾ നടപ്പിലാക്കുന്നതിന് നേരത്തെ പത്തു ദിവസത്തെ കാലാവധി അനുവദിച്ചിരുന്നു. ഈ കാലയളവ് ഇന്ന് രാവിലെ അവസാനിച്ചതിനെ തുടർന്ന് കുവൈത്തിന്റെ അഭ്യർത്ഥന മാനിച്ചു വീണ്ടും നാല്പത്തിയെട്ട് മണിക്കൂർ കൂടി കാലാവധി നീട്ടി നൽകിയിട്ടുണ്ട്. എന്നാൽ ഉപാധികൾ നടപ്പിലാക്കാൻ തയാറല്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്ന ഖത്തർ സൈനിക നടപടി ഉൾപ്പെടെ തങ്ങൾക്കെതിരെയുണ്ടാകുന്ന ഏതു നീക്കവും നേരിടാൻ രാജ്യം സന്നദ്ധമാണെന്നും അറിയിച്ചു. ഇതിനു പിന്നാലെയാണ് ഉപാധികൾ തള്ളാനുള്ള കാരണങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള വിശദീകരണം രേഖാമൂലം കൈമാറാൻ ഖത്തർ വിദേശകാര്യ മന്ത്രി കുവൈറ്റിലെത്തിയത്. കുവൈത്ത് അമീറുമായി ഒരു മണിക്കൂർ കൂടിക്കാഴ്ച നടത്തിയ ശേഷം അദ്ദേഹം ഉടൻ തന്നെ ദോഹയിലേക്ക് തിരിച്ചതായാണ് വിവരം. ബുധനാഴ്ച കൈറോയിൽ നടക്കുന്ന സൗദി സഖ്യരാജ്യങ്ങളുടെ പ്രത്യേക കൂടിക്കാഴ്ചയിൽ ഖത്തറിന്റെ പ്രതികരണം ചർച്ചയാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതിനിടെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട പുതിയ സംഭവ വികാസങ്ങൾ ചർച്ച ചെയ്യുന്നതിന് അമേരിക്കൻ പ്രെസിഡന്റ് ഡൊണാൾഡ് ട്രംപ് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽഥാനിയുമായി ടെലഫോണിൽ സംഭാഷണം  നടത്തി. പ്രതിസന്ധി പരിഹരിക്കാൻ അമേരിക്ക മുൻകൈയെടുത്തു നടത്തിയ ശ്രമങ്ങൾ ട്രംപ് അമീറിനെ ധരിപ്പിച്ചതായാണ് വിവരം. അന്താരാഷ്‍ട്ര തലത്തിൽ വർധിച്ചു വരുന്ന തീവ്രവാദ പ്രവണതകളെ നേരിടാൻ ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധരാണെന്നു ഇരു നേതാക്കളും പരസ്പരം ഉറപ്പു നൽകിയതായും അൽജസീറ റിപ്പോർട് ചെയ്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

കൊച്ചി മേയർ സ്ഥാനം; നിർണായക നീക്കവുമായി എ, ഐ ​ഗ്രൂപ്പുകൾ; ദീപ്തി മേരി വർ​ഗീസിനെ വെട്ടി മേയർ സ്ഥാനം പങ്കിടും
യുപി സർക്കാരിന്‍റെ നീക്കത്തിന് കോടതിയുടെ പ്രഹരം, അഖ്‍ലഖിനെ ആൾക്കൂട്ടം മർദ്ദിച്ചുക്കൊന്ന കേസിൽ പ്രതികൾക്കെതിരായ കുറ്റങ്ങൾ പിൻവലിക്കാനുള്ള അപേക്ഷ തള്ളി