
നാളെ വാരണാസിയില്‍ നടക്കാനിരുന്ന അഖിലേഷ് യാദവ് -രാഹുല്‍ ഗാന്ധി സംയുക്ത തിരഞ്ഞെടുപ്പു പ്രചരണ റാലിക്കാണ് വാരണാസി ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചത്. വാരണാസിയില്‍ അതേദിവസം ഗുരു രവിദാസ് ജയന്തി ആഘോഷങ്ങള്‍ നടക്കുന്നതിനാല്‍ റാലി ജനങ്ങള്‍ക്ക് അസൗകര്യമുണ്ടാക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് അധികൃതര്‍ അനുമതി നിഷേധിച്ചത്.
ജനങ്ങള്‍ക്ക് അസൗകര്യമുണ്ടാക്കുന്നതിനാല്‍ റാലി റദ്ദാക്കുകയാണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ഇത് രണ്ടാം തവണയാണ് അഖിലേഷ് യാദവിന്റെയും രാഹുല്‍ ഗാന്ധിയുടെയും സംയുക്ത റാലിക്ക് വാരണാസി ജില്ലാ ഭരണകൂടം അനുമതി നിഷേധിക്കുന്നത്.
ഇതേ ദിവസം ഉത്തര്‍ പ്രദേശിലെ ബറേലിയിലും രാംപൂറിലും അഖിലേഷ് യാദവ് റാലി നടത്തുന്നുണ്ട്. അഖിലേഷ് യാദവും രാഹുല്‍ ഗാന്ധിയും ഒരുമിച്ചു പങ്കടുത്ത റാലി ഇതിനു മുന്‍പ് ലക്‌നൗവിലും ആഗ്രയിലും നടന്നിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam