രാഹുല്‍ ഗാന്ധിക്കുവേണ്ടി സമര്‍പ്പിച്ച പത്രികയില്‍ ഒപ്പിട്ടവരെച്ചൊല്ലി സംസ്ഥാനത്ത് തര്‍ക്കം

Published : Dec 05, 2017, 02:11 PM ISTUpdated : Oct 05, 2018, 01:26 AM IST
രാഹുല്‍ ഗാന്ധിക്കുവേണ്ടി സമര്‍പ്പിച്ച പത്രികയില്‍ ഒപ്പിട്ടവരെച്ചൊല്ലി സംസ്ഥാനത്ത് തര്‍ക്കം

Synopsis

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധിയ്‌ക്കായി സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയെച്ചൊല്ലി കേരള നേതാക്കളില്‍ തര്‍ക്കം. പത്രികയില്‍ ആരൊക്കെ ഒപ്പിടണമെന്നത് സംബന്ധിച്ചു മുതിര്‍ന്ന നേതാക്കളോട് ആലോചിച്ചില്ലെന്ന പരാതി. കെ പിസിസി അധ്യക്ഷന്‍ എം എം ഹസനെ നേരില്‍ കണ്ടു നേതാക്കള്‍ പരാതി അറിയിച്ചു.

രാഹുല്‍ ഗാന്ധിയ്‌ക്കായി 30 പേര്‍ ഒപ്പിട്ട മൂന്ന് നാമ നിര്‍ദേശ പത്രികകളാണ് കേരളത്തില്‍ നിന്നും സമര്‍പ്പിച്ചത്.  പത്രികയില്‍ ഒപ്പിട്ടവരില്‍ എ ഐ ഗ്രൂപ്പുകളുടെ അതിപ്രസരം പ്രകടമായതോടെ ഹൈക്കമാന്‍ഡുമായി അടുപ്പമുള്ള നേതാക്കള്‍ പരാതിയുമായി രംഗത്തെത്തി. കെ സി വേണുഗോപാല്‍ , കൊടിക്കുന്നില്‍ സുരേഷ്, പി സി ചാക്കോ എന്നിവര്‍ കെ പിസിസി അധ്യക്ഷന്‍ എം എം ഹസനെ  പ്രതിഷേധം അറിയിച്ചു.   നോമിനേഷനില്‍ മുതിര്‍ന്ന നേതാക്കള്‍ തന്നെ ഒപ്പിടുമെന്ന് ഉറപ്പുവരുത്താന്‍ പിസിസികള്‍ക്ക് ഹൈകമാന്‍ഡ് നിര്‍ദേശം നല്‍കിയിരുന്നു.  

എ, ഐ ഗ്രൂപ്പില്‍ നിന്നുള്ള നേതാക്കള്‍ മാത്രമാണ് നാമനിര്‍ദേശ പത്രികയില്‍ ഒപ്പിട്ടത്. പരാതി ഒഴിവാക്കാന്‍ വി.എം സുധീരനേയും ഉള്‍പ്പെടുത്തി. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തില്‍ ഉമ്മന്‍ ചണ്ടി വിട്ടുനിന്നതും ശ്രദ്ധേയമായി. അതിനിടെ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിന്‍റെ നാമനിര്‍ദ്ദേശ പത്രികയുടെ സൂക്ഷ്മ പരിശോധന ഇന്ന് പൂര്‍ത്തിയാകും.

ഇതോടെ രാഹുല്‍ ഗാന്ധി അധ്യക്ഷസ്ഥാനത്തേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കുമോയെന്ന കാര്യത്തില്‍ വ്യക്തത വരും. നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തീയതിയായ 11ന് ശേഷം മാത്രമേ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകൂ.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ബംഗ്ലാദേശിനോട് ആശങ്കയറിയിച്ച് ഇന്ത്യ, 'ചില ബം​ഗ്ലാദേശ് മാധ്യമങ്ങൾ നൽകുന്ന വാർത്ത അടിസ്ഥാനരഹിതം, സാഹചര്യം നിരീക്ഷിക്കുന്നു'
വാളയാർ ആൾക്കൂട്ട ആക്രമണം: 'ലജ്ജിപ്പിക്കുന്നത്, രണ്ടാമത്തെ സംഭവം, ശക്തമായ നടപടിയെടുത്തില്ലെങ്കിൽ സമരം': എ തങ്കപ്പൻ