
ബലാത്സംഗ ശ്രമം തടഞ്ഞ യുവതിയുടെ ചെവി അറുത്തുമാറ്റിയതായി പരാതി. ഉത്തര്‍പ്രദേശിലെ അസാരയിലാണ് സംഭവം. കേസ് ഒതുക്കി തീര്‍ക്കാന്‍ പൊലീസ് ശ്രമിച്ചെന്ന് യുവതിയുടെ അമ്മ ആരോപിക്കുന്നു.
ഒന്നാം തീയതിയായിരുന്നു സംഭവം.ഉത്തര്‍പ്രദേശിലെ അസാരയില്‍ ഇരുപത്തിരണ്ടുകാരിയായ യുവതിയെ നാലംഗ സംഘം വീട്ടില്‍ കയറി ലൈംഗീകമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പീഡനശ്രമം യുവതി തടഞ്ഞു. ഇതില്‍ പ്രകോപിതരായ അക്രമികള്‍ യുവതിയുടെ ചെവി അറുത്തുമാറ്റുകയായിരുന്നു. ശബ്ദം കേട്ട് എത്തിയ യുവതിയുടെ അമ്മയെ കണ്ട് അക്രമികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
ഗ്രാമവാസികളായ അക്രമികളെ യുവതിയുടെ അമ്മ തിരിച്ചറിഞ്ഞു. പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയെടുത്തില്ലെന്ന് യുവതിയുടെ അമ്മ ആരോപിക്കുന്നു. അറുത്തു മാറ്റിയ ചെവിയുടെ ഭാഗം ഇവര്‍ സൂക്ഷിച്ചുവച്ചിരുന്നു.അക്രമം നടന്നു മൂന്നു ദിവസം കഴിഞ്ഞാണ് പൊലീസ് എത്തിയതെന്ന് യുവതിയുടെ അമ്മ പറയുന്നു. എന്നാല്‍ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പൊലീസിന്റെ വാദം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam