പീഡനാരോപണം; ജലന്ധര്‍ ബിഷപ്പിനെ ചോദ്യം ചെയ്യുന്നത് വൈകും

Web Desk |  
Published : Jul 07, 2018, 02:55 PM ISTUpdated : Oct 02, 2018, 06:48 AM IST
പീഡനാരോപണം; ജലന്ധര്‍ ബിഷപ്പിനെ ചോദ്യം ചെയ്യുന്നത് വൈകും

Synopsis

രഹസ്യമൊഴിക്കായി പൊലീസ് കോടതിയിൽ അപേക്ഷ നൽകി. 

തിരുവല്ല:കന്യാസ്ത്രീയുടെ മൊഴിയിൽ പ്രാഥമികതെളിവെടുപ്പ് പൂർത്തിയായെങ്കിലും ജലന്ധർ ബിഷപ്പിനെ ചോദ്യം ചെയ്യുന്നത് വൈകും. ദേശീയവനിതാകമ്മീഷൻ വൈകിട്ട് കന്യാസ്ത്രീയെ സന്ദർശിക്കും. ക്യാസ്ത്രീയുടെ പരാതിയിൽ കുറവലങ്ങാട് മഠത്തിലെ മറ്റ് കന്യാസ്ത്രീകളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും വൈക്കം ഡിവൈഎസ്പി മൊഴി രേഖപ്പെടുത്തി. കന്യാസ്ത്രീയെ പരിശോധിച്ച ഡോക്ടറുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. രഹസ്യമൊഴിക്കായി പൊലീസ് കോടതിയിൽ അപേക്ഷ നൽകി. 

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ 13 തവണ ബലാത്സംഗം ചെയ്തുവെന്നാണ് കന്യാസ്ത്രീയുടെ മൊഴി. ജലന്ധർ രൂപതയ്ക്ക് കേരളത്തിൽ കോട്ടയത്തും കണ്ണൂരിലുമാണ് മഠങ്ങളുള്ളത്. 2014 മെയ് നാല് മുതൽ രണ്ട് വർഷം ബിഷപ്പിന്‍റെ മുഴുവൻ ടൂർ രേഖകളും പൊലീസ് ശേഖരിച്ചു. കേരളത്തിൽ എവിടെയൊക്കെ തങ്ങിയെന്നതുൾപ്പടെയുള്ള വിവരങ്ങളും പൊലീസിന് കിട്ടി. കന്യാസ്ത്രിയുടെ രഹസ്യമൊഴി കിട്ടിയ ശേഷം എഫ്ഐആറുമായി പരിശോധിക്കണം. എല്ലാ മൊഴികളും പരിശോധിച്ച ശേഷമേ ബിഷപ്പിനെ ചോദ്യംചെയ്യുവെന്ന് വൈക്കം ഡിവൈഎസ്പി കെ.സുഭാഷ് പറഞ്ഞു. ബിഷപ്പിനെ ചോദ്യം ചെയ്യാൻ ജലന്ധറിലേക്ക് പോകാനാണ് സാധ്യതയെന്നാണ് അന്വേഷണസംഘം നൽകുന്ന സൂചന.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവനന്തപുരം മേയർ സ്ഥാനത്തേക്ക് എൽഡിഎഫും യുഡിഎഫും മത്സരിക്കും
അമിതവില, അളവ് കുറവ്, എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ നൂഡിൽസ്; 98000 രൂപ പിഴ ഈടാക്കി, ശബരിമല സന്നിധാനത്താകെ പരിശോധന