ഡെമോക്രാറ്റിക്‌ പാർട്ടിയുടെ ദേശീയ കൺവെൻഷൻ ആരംഭിച്ചു

Published : Jul 26, 2016, 01:20 AM ISTUpdated : Oct 05, 2018, 03:07 AM IST
ഡെമോക്രാറ്റിക്‌ പാർട്ടിയുടെ ദേശീയ കൺവെൻഷൻ ആരംഭിച്ചു

Synopsis

ഫിലാഡല്‍ഫിയ: അമേരിക്കൻ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി  ഡെമോക്രാറ്റിക്‌ പാർട്ടിയുടെ ദേശീയ കൺവെൻഷൻ ഫിലഡൽഫിയയിൽ ആരംഭിച്ചു. നാല് ദിവസം നീണ്ടു നിൽക്കുന്ന കൺവെൻഷനിൽ ഹിലരി ക്ലിന്‍റനെ പാർട്ടിയുടെ സ്ഥാനാർത്ഥിയായി ഔദ്യോഗികമായി  പ്രഖ്യാപിക്കും. 

കണ്‍വെന്‍ഷന്‍ ആരംഭിക്കും മുന്‍പേ ഡെമോക്രാറ്റിക് പാര്‍ടിയില്‍ പാളയത്തില്‍ പട തുടങ്ങിയിരുന്നു. പാര്‍ട്ടി ദേശീയ അധ്യക്ഷ ഡെബി വാസര്‍മാന്‍ രാജി പ്രഖ്യാപിച്ചു.  ഇ-മെയില്‍ ചോര്‍ച്ച വിവാദത്തിന്‍റെ പശ്ചാത്തലത്തില്‍ ഡെബി രാജി വയ്‌ക്കണമെന്ന് ഹില്ലരിയുടെ മുഖ്യ എതിരാളിയായിരുന്ന ബേണി സാന്‍ഡേഴ്‌സ് ആവശ്യപ്പെട്ടിരുന്നു. ദേശീയ അധ്യക്ഷയുടെ രാജി ഹിലരിയുടെ പ്രചാരണത്തില്‍ തിരിച്ചടിയായേക്കും. 

ബേണി സാന്‍ഡേഴ്‌സും ഡെമോക്രാറ്റിക് പാര്‍ട്ടി നേതൃത്വവും തമ്മിലുള്ള രൂക്ഷമായ ഭിന്നത വെളിവാക്കുന്ന 19,000 ഇ-മെയിലുകള്‍ വികിലീക്‌സ് പുറത്തുവിട്ടിരുന്നു. പാര്‍ട്ടി ദേശീയ നേതൃത്വത്തിലുള്ളവര്‍ പരസ്‌പരം അയച്ച ഈ ഇ-മെയിലുകളില്‍ ബേണിയെക്കുറിച്ച് അതീവ ഗുരുതരമായ പരാമര്‍ശങ്ങളാണ് ഉള്ളത്.  കഴിഞ്ഞയാഴ്ച ന്യൂ ഹാംഷെയറിലെ തെരഞ്ഞെടുപ്പ് പരിപാടിയില്‍ നേരിട്ടെത്തി ബേണി സാന്‍ഡേഴ്‌സ് ഹിലരിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. 

എന്നാല്‍ ഡെബി വാസര്‍മാനെ ദേശീയസമിതി അധ്യക്ഷസ്ഥാനത്ത് ഇരുത്തിക്കൊണ്ട് മുന്നോട്ടുപോകാനാകില്ലെന്നാണ് ബേണി സാന്‍ഡേഴ്‌സ് തുറന്നടിച്ചത്. അതേസമയം തനിക്കെതിരായ ഗൂഢാലോചനയില്‍ ദേശീയ അധ്യക്ഷക്ക് മുഖ്യപങ്കുണ്ടെന്നാണ് ബേണി സാന്‍ഡേഴ്‌സിന്റെ ആരോപണം.  

ഹില്ലരി ക്ലിന്റനും വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥി ടിം കെയിനുമെതിരെ അതിരൂക്ഷ ആരോപണങ്ങളുമായി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുപോകുന്നതിനിടെയാണ് ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ പാളയത്തില്‍ പട. ബേണി സാന്‍ഡേഴ്‌സ് അനുകൂലികളുടെ പിന്തുണ നിര്‍ണ്ണായകമായിരിക്കെ ഇരുപക്ഷവും തമ്മിലുള്ള വിടവ് കൂടുതല്‍ വലുതാകാതിരിക്കാനാണ് ക്ലിന്‍ണ്‍ ക്യാമ്പ് ഡെബി വാസര്‍മാനെ രാജി വയ്പ്പിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇന്ത്യയുടെ ചരിത്രപരമായ പുത്തൻ അധ്യായം, ന്യൂസിലൻഡുമായി സ്വതന്ത്ര വ്യാപാര കരാർ നിലവിൽ, പ്രഖ്യാപനവുമായി മോദിയും ക്രിസ്റ്റഫർ ലക്സണും
ഏരിയപ്പള്ളിയിൽ അര്‍ധരാത്രി കടുവയെ കണ്ടെന്ന് നാട്ടുകാര്‍; പുല്‍പ്പള്ളിയിലെ ആളെക്കൊല്ലി കടുവയെ പിടികൂടാൻ ശ്രമം തുടരുന്നു, കൂട് സ്ഥാപിച്ചു