
തിരുവനന്തപുരം: ആര്‍.സി.സിയില്‍ രക്തം സ്വീകരിച്ച ഒമ്പതുകാരിക്ക് എച്ച്.ഐ.വി ബാധയില്ലെന്ന് റിപ്പോര്‍ട്ട്. ചെന്നൈ റീജിനല്‍ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് എച്ച്.ഐ.വി ബാധയില്ലെന്ന് കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ മാര്‍ച്ചിലാണ് റീജിനല്‍ കാന്‍സര്‍ സെന്ററില്‍ (ആര്‍സിസി) നിന്നും രക്തം സ്വീകരിച്ച ഒന്‍പത് വയസുകാരിക്ക് എച്ച്ഐവി ബാധിച്ചതായി പരാതി ഉയര്‍ന്നത്.
ആലുപ്പുഴ മെഡിക്കല്‍ കോളജില്‍ നടത്തിയ രക്തപരിശോധനയില്‍ രക്താര്‍ഭുതം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന ചികിത്സകള്‍ക്കായാണ് കുട്ടിയെ തിരുവനന്തപുരം ആര്‍സിസിയില്‍ പ്രവേശിപ്പിച്ചത്. മാര്‍ച്ച് ഒന്‍പതിന് ആര്‍.സി.സിയില്‍ നിന്നുള്ള രക്തപരിശോധന റിപ്പോര്‍ട്ടില്‍ കുട്ടിക്ക്് എച്ച്.ഐ.വി ബാധയില്ല. തുടര്‍ന്ന് പലതവണ ആര്‍എസിയിയില്‍ നിന്ന് രക്തം സ്വീകരിച്ച ശേഷം ആഗസ്ത് 25ന് വീണ്ടും ആര്‍സിസിയില്‍ നടന്ന രക്തപരിശോധനയില്‍ കുട്ടിക്ക് എച്ച്.ഐവി ബാധയുണ്ടെന്ന് കണ്ടെത്തിയത്.
തുടര്‍ന്ന് മെഡിക്കല്‍ കേളേജ് ആശുപത്രിയിലും സ്വകാര്യ ലാബിലും കുട്ടിയുടെയും രക്ഷിതാക്കളുടെയും രക്തപരിശോധന നടത്തി. രക്ഷിതാക്കള്‍ക്ക് എച്ച്ഐവിയില്ലെന്ന് വ്യക്തമായതോടെയാണ് ആര്‍സിസിക്ക് നേരെ ആരോപണമുയര്‍ന്നത്. എന്നാല്‍ ഡല്‍ഹിയിലെ നാഷണല്‍ ലാബില്‍ നിന്നുള്ള പരിശോധന റിപ്പോര്‍ട്ട് വന്നാല്‍ മാത്രമെ കാര്യങ്ങള്‍ ഉറപ്പിക്കാന്‍ സാധിക്കുകയുള്ളൂ എന്ന്് ആര്‍.സി.സി അധികൃതര്‍ പറയുന്നു. അതേസമയം കുട്ടി എച്ച്.ഐ.വി പോസറ്റീവ് തന്നെയെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ആന്‍റി റിട്രോ വൈറല്‍ ചികിത്സ നടക്കുന്നതിനാല്‍ എച്ച്.ഐ.വി വൈറസിന്‍റെ ശക്തി കുറഞ്ഞതാകാം റിപ്പോര്‍ട്ട്‍ നെഗറ്റീവായതിന് കാരണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam