വിവരാവകാശത്തിന് ജിഎസ്ടി; പ്രതിഷേധങ്ങളെത്തുടര്‍ന്ന് പിന്‍വലിച്ചു

Published : Jan 20, 2018, 09:28 PM ISTUpdated : Oct 05, 2018, 01:45 AM IST
വിവരാവകാശത്തിന് ജിഎസ്ടി; പ്രതിഷേധങ്ങളെത്തുടര്‍ന്ന് പിന്‍വലിച്ചു

Synopsis

ദില്ലി: വിവരാവകാശത്തിന് ജിഎസ്ടി ഏര്‍പ്പെടുത്തിയ തീരുമാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍. അപേക്ഷയ്ക്കുള്ള മറുപടിയ്ക്ക് ജിഎസ്ടി ഈടാക്കരുതെന്ന് കേന്ദ്രം ഉത്തരവിറക്കി. വിവരാവകാശ പ്രവര്‍ത്തകരുടെ പ്രതിഷേധങ്ങളെ തുടര്‍ന്നാണ് പുതിയ തീരുമാനം.

മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ കൊണ്ടുവന്ന വിവാദ തീരുമാനമാണ് പ്രതിഷേധങ്ങളെത്തുടര്‍ന്ന് പിന്‍വലിച്ചത്. ദില്ലി ഡവലപ്‌മെന്റ് അഥോറിറ്റിയിലും മഹാരാഷ്ട്രയിലെ സ്റ്റേറ്റ് റോഡ് ട്രാന്‍സ് പോര്‍ട്ട് കോര്‍പ്പറേഷനിലും വിവരാവകാശ അപേക്ഷ സമര്‍പ്പിച്ചവരോട് 18 ശതമാനം ജിഎസ്ടി തുക കൂടി നല്‍കണമെന്നാണ് ബന്ധപ്പെട്ടവര്‍ ആവശ്യപ്പെട്ടത്.  മറുപടി നല്‍കുന്നത് ഒരു പേജിന് രണ്ട് രൂപയാണ് നിയമപ്രകാരം ഈടാക്കേണ്ടത്. എന്നാല്‍ പതിനെട്ട് ശതമാനം ജിഎസ്ടി കൂടി നല്‍കിയാലേ വിവരം നല്‍കൂ എന്നായിരുന്നു ഉദ്യോഗസ്ഥന്മാരുടെ നിലപാട്.

പ്രതിഷേധം ശക്തമായതോടെയാണ് കേന്ദ്രം ഇടപെട്ടത്. വിവരാവകാശ അപേക്ഷകള്‍ക്ക് ജിഎസ്ടി ഈടാക്കരുതെന്ന് നിര്‍ദ്ദേശം നല്‍കി. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നല്‍കുന്ന നിയമ സേവനങ്ങള്‍ക്കും ജിഎസ്ടി ഈടാക്കരുതെന്നും കേന്ദ്ര നിര്‍ദ്ദേശത്തിലുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വഖഫ് ബോർഡിന് വീഴ്ച? നിർണായക വിവരാവകാശ രേഖ പുറത്ത്; താമസക്കാർക്ക് നോട്ടീസ് നൽകാതെ ഭൂമി രജിസ്റ്ററിൽ ചേർത്തു
ആവശ്യപ്പെട്ടിട്ടും രാജിവച്ചില്ല, ചൊവ്വന്നൂരില്‍ എസ്ഡിപിഐ പിന്തുണയില്‍ പഞ്ചായത്ത് പ്രസിഡന്‍റായ നിധീഷിനെ പുറത്താക്കി കോണ്‍ഗ്രസ്