
ട്രംപ് പേരെടുത്തുപറഞ്ഞ 7 രാജ്യങ്ങളില്‍നിന്ന് ഭീകരവാദ ഭീഷണിയുണ്ടെന്ന് തെളിയിക്കാന്‍ സര്‍ക്കാരിനായില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനാണ് ട്രംപ് സര്‍ക്കാരിന്റെ തീരുമാനം. ഏഴ് മുസ്ലിം രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും ഏര്‍പ്പെടുത്തിയ നിരോധനമാണ് കോടതി തടഞ്ഞത്.
പക്ഷേ അഭയാര്‍ത്ഥികളുടെ എണ്ണത്തില്‍ ട്രംപ് നിശ്ചയിച്ച പരിധിക്ക് മാറ്റമുണ്ടാവില്ല. ഈ വര്‍ഷം 50,000 അഭയാര്‍ത്ഥികള്‍ക്ക് മാത്രമായി പ്രവേശനം ചുരുക്കിക്കൊണ്ടായിരുന്നു ട്രംപിന്റെ ഉത്തരവ്. ബരാക് ഒബാമ നിശ്ചയിച്ചിരുന്ന പരിധി 1 ലക്ഷത്തി പതിനായിരമായിരുന്നു. യാത്രാനിരോധനം മാത്രമാണ് കോടതി പരിഗണിച്ചത്.
പ്രസിഡന്റിന്റെ ഉത്തരവിന്റെ ഭരണഘടനാസാധുത പരിഗണിച്ചിട്ടില്ല. ഉത്തരവിനെ എതിര്‍ത്ത സംസ്ഥാനങ്ങള്‍ കോടതിവിധി സ്വാഗതം ചെയ്തു. സ്‌കോര്‍ 30 എന്നായിരുന്നു ഹിലരിയുടെ ട്വീറ്റ്. കോടതിവിധിക്കെതിരായി നിയമപരമായി നീങ്ങാനാണ് ട്രംപിന്റെ തീരുമാനം. ട്വീറ്ററിലൂടെയായിരുന്നു പ്രതികരണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam