'മതപരിവർത്തനവും മനുഷ്യക്കടത്തും ചിന്തയിലില്ല, നിരപരാധികളായ കന്യാസ്ത്രീകളെ ജയിലിൽ അടച്ചു, കിരാതനിയമങ്ങൾ ഇനിയും ഉണ്ടാകരുത്': മദർ‌ ജനറൽ

Published : Aug 02, 2025, 08:47 PM IST
mother general

Synopsis

ക്രിസ്തുവിനു വേണ്ടി പീഡകൾ സഹിക്കാൻ സാധിച്ചു എന്നാണ് ജയിൽ മോചിതർ ആയ കന്യാസ്ത്രീകൾ ആദ്യം പറഞ്ഞത്.

തൃശ്ശൂർ: നിരപരാധികളായ കന്യാസ്ത്രീകളെ ജയിലിൽ അടച്ചെന്നും കേട്ടുകേൾവിയില്ലാത്ത കാര്യമെന്നും അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് മദർ ജനറൽ ഇസബൽ ഫ്രാൻസിസ് ഏഷ്യാനെറ്റ് ന്യൂസിനോട്. മതപരിവർത്തമവും മനുഷ്യക്കടത്തും ചിന്തയിൽ പോലുമില്ലെന്നും മദർ ജനറൽ കൂട്ടിച്ചേർത്തു. കിരാത നിയമങ്ങൾ ഇനിയും ഉണ്ടാകരുത്. ക്രിസ്തുവിനു വേണ്ടി പീഡകൾ സഹിക്കാൻ സാധിച്ചു എന്നാണ് ജയിൽ മോചിതർ ആയ കന്യാസ്ത്രീകൾ ആദ്യം പറഞ്ഞത്. ജയിലിൽ കന്യാസ്ത്രീകൾക്ക് വൈദ്യസഹായം കിട്ടി അതിൽ അവർ സംതൃപ്തരാണ്. ഛത്തീസ്ഗഡിലെ ദില്ലി രാജാറായ്യിലെ മഠത്തോട് ചേർന്ന് ആശുപത്രിയിൽ കന്യാസ്ത്രീകളെ കൊണ്ടുപോയി ചികിത്സിക്കുമെന്നും മദർ‌ ജനറൽ അറിയിച്ചു.

40 ലധികം സിസ്റ്റേഴ്സ് ഛത്തീസ്ഗഡിൽ പ്രേക്ഷിത പ്രവർത്തിയിൽ ഏർപ്പെടുന്നുണ്ട്. ഇത് ആദ്യമായിയാണ് ഇത്തരമൊരു സംഭവം ഉണ്ടാകുന്നത്. കന്യാസ്ത്രീകളെ ജയിലിൽ ഇടുമെന്ന് ഒരിക്കലും കരുതിയില്ലെന്നും കന്യാസ്ത്രീകളോടും ഒപ്പം ഉണ്ടായിരുന്ന കുട്ടിയോടും പോലീസ് ക്രൂരമായാണ് പെരുമാറിയതെന്നും മദർ ജനറൽ ഇസബൽ ഫ്രാൻസിസ് പറഞ്ഞു. കന്യാസ്ത്രീകളെ ജയിലിലേക്ക് കൊണ്ടുപോയത് ഷോക്കായിരുന്നു എന്നും സിസ്റ്റർ കൂട്ടിച്ചേർത്തു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ദി​ഗ് വിജയ് സിങ്ങിനെ പിന്തുണച്ച് ശശി തരൂർ; 'സംഘടന ശക്തിപ്പെടുത്തണമെന്നതിൽ സംശയമില്ല'
കട്ടപ്പനയിൽ വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ; അന്വേഷണം തുടങ്ങി പൊലീസ്