
ഭിന്നലിംഗക്കാരിയായ വിജയരാജമല്ലിക മുന്നോട്ട് വച്ച പ്രൊപ്പോസലുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. ഭിന്നലിംഗക്കാര്‍ക്ക് പത്താം ക്ലാസ് വരെയുള്ള പ്രാഥമിക വിദ്യാഭ്യാസം നല്‍കുകയാണ് പദ്ധതിയടെ ലക്ഷ്യം. ആദ്യഘട്ടത്തില്‍ പതിനഞ്ച് പേരെ ഉള്‍പ്പെടുത്തി സ്‌കൂള്‍ ആരംഭിക്കാനാണ് ശ്രമം. കംപ്യൂട്ടര്‍ പരിജ്ഞാനവും സ്‌കില്‍ ഡെവലപ്‌മെന്റ് പ്രോഗ്രാമുകളും പാഠ്യപദ്ധതിയിലുണ്ടാകും.
സ്‌കൂള്‍ ആരംഭിക്കാനായി കൊച്ചിയില്‍ സ്ഥലം നോക്കുകയാണ്. 2016ലെ ബജറ്റില്‍ ഭിന്നലിംഗക്കാരുടെ ക്ഷേമപ്രവര്‍ത്തനത്തിനായി 10 കേടി രൂപ സര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ട്. പദ്ധതി നടപ്പാവുകയാണെങ്കില്‍ ഭിന്നലിംഗക്കാര്‍ക്കായുള്ള ഇന്ത്യയിലെ തന്നെ ആദ്യത്തെ റസിഡന്‍സ് സ്‌കൂളായിരിക്കും കൊച്ചിയിലേതെന്ന് വിജയരാജമല്ലിക പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam