ജോയിയുടെ ആത്മഹത്യയില്‍ നടപടി: സര്‍ക്കാരിനെതിരെ റവന്യൂ ജീവനക്കാരുടെ സംഘടന

Published : Jul 26, 2017, 06:02 AM ISTUpdated : Oct 05, 2018, 12:03 AM IST
ജോയിയുടെ ആത്മഹത്യയില്‍ നടപടി: സര്‍ക്കാരിനെതിരെ റവന്യൂ ജീവനക്കാരുടെ സംഘടന

Synopsis

കോഴിക്കോട്: ചെമ്പനോട സംഭവത്തില്‍ വില്ലേജ് ഓഫീസ് ജീവനക്കാരനെതിരായ സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് റവന്യൂ ജീവനക്കാരുടെ സംഘടന. സിലീഷ് തോമസിന്‍റെ അറസ്റ്റും സസ്പെഷനും അനാവശ്യമായിരുന്നുവെന്ന് റവന്യൂ സ്റ്റാഫ് അസോസിയേഷന്‍ വിമര്‍ശിച്ചു. ജോയിയുടെ ആത്മഹത്യയുടെ യഥാര്‍ത്ഥ കാരണത്തെ കുറിച്ച് സമഗ്രാന്വേഷണം വേണമെന്നും റവന്യൂ സ്റ്റാഫ് അസോസിയേഷന്‍ കോഴിക്കോട്  ആവശ്യപ്പെട്ടു.

ചെമ്പനോടയില്‍ കര്‍ഷകന്‍ ജോയി ആത്മഹത്യ ചെയ്തത് വില്ലേജ് ഓഫീസ് ജീവനക്കാരുടെ അനാസ്ഥമൂലമല്ലെന്നാണ് റവന്യൂസ്റ്റാഫ് അസോസിയേഷന്‍റെ വാദം. ജോയിയുടെ ഭൂമിയില്‍ ഒരിക്കല്‍ പോലും സര്‍വ്വേ നടന്നിട്ടില്ല. മാത്രമല്ല അനധികൃതമായി സ്ഥലം കൈവശം വച്ചിരിക്കുന്നുവെന്ന് സുതാര്കേരളത്തിന് കിട്ടിയ യ പരാതിയില്‍ അന്വേഷണം നടക്കുകയാണ്.  

കേ അച്ഛന്‍ ഒസ്യത്ത് നല്‍കിയ ഭൂമി വ്യാജരേഖകളുണ്ടാക്കിയാണ് ജോയി ഭാര്യയുടെ പേരിലാക്കിയത്. നിയമവിരുദ്ധമായി ഈ സ്ഥലത്തിന് കരം സ്വീകരിക്കാനാവില്ലെന്ന് സിലീഷ് ജോയിയെ അറിയുക്കുക മാത്രമാണ് ചെയ്തത്. ഈ പ്രശ്നത്തില്‍ ജോയി ആത്മഹത്യ ചെയ്യേണ്ടതുണ്ടോയെന്നാണ് റവന്യൂ സ്റ്റാഫ് അസോസിയേഷന്‍ ചോദിക്കുന്നത്.

സിലീഷിനെതിരെ സര്‍ക്കാര്‍ സ്വീകരിച്ച നടപടിയേയും ജീവനക്കാരുടെ സംഘടന കുറ്റപ്പെടുത്തി. സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ബുധനാഴ്ച മുതല്‍ മൂന്ന് ദിവസത്തേക്ക് കോഴിക്കോട് കളക്ട്രേറ്റിന് മുന്നില്‍ ഉപവാസ സമരം നടത്താനാണ് സംഘടനയുടെ തീരുമാനം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പദവിയാണ്, ജന്മാവകാശമല്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി; '35 ലക്ഷം വരെയാണ് ഓരോ സീറ്റിനും ചെലവ്, രാജ്യത്തോട് മെഡിക്കൽ വിദ്യാർത്ഥികൾ കടപ്പെട്ടിരിക്കുന്നു'
വാളയാർ ആൾക്കൂട്ട കൊലപാതകം: ഒത്തുതീർപ്പ് ചർച്ചകളിൽ ധാരണ; നാളെ മന്ത്രിയുമായി ചർച്ച; കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു