
തിരുവനന്തപുരം: തിരുവനന്തപുരത്തെ തെരുവോരങ്ങളിലെ പാന്‍മസാല കടകളില്‍ എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്റെ മിന്നല്‍ പരിശോധന. കിഴക്കേകോട്ടയിലും തമ്പാനൂരും പ്രവര്‍ത്തിച്ചിരുന്ന കടകളില്‍ കമ്മീഷണര്‍ അടപ്പിച്ചു.
ബിയര്‍ പാര്‍ലറുകളിലെ പരിശോധനയ്‌ക്കു പിന്നാലെയാണ് പാന്‍മസാല കടകളിലും എക്‌സൈസ് കമ്മീഷണര്‍ പരിശോധനക്ക് ഇറങ്ങിയത്. സംസ്ഥാനത്ത് നിരോധിച്ചിരിക്കുന്ന പാന്‍മസാലകള്‍ തെരുവോരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കടകളിലൂടെ വില്‍പ്പന നടത്തുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. കിഴക്കേക്കോട്ടയിലും തമ്പാനൂരും പ്രവര്‍ത്തിച്ചിരുന്ന നാലു കടകള്‍ ഋഷിരാജ് സിംഗ് നേരിട്ടെത്തി പൂട്ടി. സംസ്ഥാനത്ത് ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശവും നല്‍കി. നിലവില്‍ ആരുടെയും പേരില്‍ കേസെടുത്തിട്ടില്ല. ഇതരസംസ്ഥാനക്കാരാണ് തലസ്ഥാനത്ത് ഇത്തരം വഴിയോര പാന്‍മസാലകടകള്‍ നടത്തുന്നത്. രാത്രിയിലാണ് ഇത്തരം ചെറിയ കടകള്‍ അധികവും പ്രവര്‍ത്തിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam