
തിരുവനന്തപുരം: വട്ടിയൂർക്കാവിൽ റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞു വീണു. ഫ്ളാറ്റ് നിർമ്മിക്കുന്നതിനായി പാറ പൊട്ടിച്ചതിനെ തുടർന്നാണ് റോഡ് ഇടിഞ്ഞതെന്നാണ് നാട്ടുകാരുടെ ആരോപണം. വട്ടിയൂർക്കാവ്-പി.ടി.പി നഗർ റോഡിന്റെ ഒരു ഭാഗമാണ് ഇടിഞ്ഞത്.
സംഭവം നടക്കുമ്പോൾ വാഹനങ്ങളോ വഴിയാത്രക്കാരോ ഇല്ലാതിരുന്നതിനാൽ വന്‍ അപകടം ഒഴിവായി. ഇപ്പോൾ റോഡിന്‍റെ ഒരു വശത്തുകൂടി മാത്രമാണ് ഗതാഗതം. തൊട്ടടുത്തുള്ള പുരയിടത്തിൽ ഫ്ലാറ്റ് നിർമ്മാണത്തിനായി പാറപൊട്ടിക്കുന്നതാണ് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.
റോഡ് ഇടിഞ്ഞപ്പോൾ ഫ്ളാറ്റ് നിർമ്മാണത്തിലേർപ്പെടുന്ന തൊഴിലാളികൾ സ്ഥലത്തില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായെന്നും നാട്ടുകാർ പറഞ്ഞു. എന്നാൽ മഴ കാരണമാണ് റോഡ് ഇടിഞ്ഞതെന്നാണ് ഷെവ്റോൺ ബിൽഡേഴ്സിന്‍റെ വാദം. അധികൃതരുടെ അനുമതിയോടെയാണ് പാറ പൊട്ടിക്കുന്നതെന്നും സംഭവം പൊലീസിലും കോർപ്പറേഷനിലും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ഇവർ വിശദീരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam