കുതിരപ്പുറത്തേറി ഒാഫീസിലേക്ക്; ഗതാഗത കുരുക്കിനെതിരെ ടെക്കിയുടെ വ്യത്യസ്തമായൊരു പ്രതിഷേധം

Web Desk |  
Published : Jun 16, 2018, 03:27 PM ISTUpdated : Jun 29, 2018, 04:18 PM IST
കുതിരപ്പുറത്തേറി ഒാഫീസിലേക്ക്; ഗതാഗത കുരുക്കിനെതിരെ ടെക്കിയുടെ വ്യത്യസ്തമായൊരു പ്രതിഷേധം

Synopsis

കുതിരപ്പുറത്തേറി ഒാഫീസിലേക്ക് ഗതാഗത കുരുക്കിനെതിനെ വ്യത്യസ്തമായൊരു പ്രതിഷേധം

ബെംഗളൂരു: നഗരത്തിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമുണ്ടാൻ ഏതെല്ലാം രീതിയിൽ പ്രതികരിക്കാം.കുതിരപ്പുറത്തേറിയും പ്രതിഷേധിക്കാമെന്നു തെളിയിച്ചിരിക്കുകയാണ് ബെംഗളൂരുവിൽ നിന്നുള്ള ഒരു യുവാവ്.

ഓഫീസിലേക്കെത്തുന്ന വഴികളിലെല്ലാം ഗതാഗത കുരുക്ക്. മണിക്കൂറോളം റോഡിൽ കുടുങ്ങി കിടക്കേണ്ടി വരുന്ന അവസ്ഥ. ഇതിനോട് പ്രതിഷേധിക്കാൻ ബെംഗളൂരുവിൽ നിന്നുള്ള സോഫ്റ്റ്വെയ‌ർ എഞ്ചിനീയർ തെരഞ്ഞെടുത്തത് രസകരമായ ഒരു മാർഗമായിരുന്നു. ഓഫീസിലെ തന്‍റെ അവസാന ദിവസം രൂപേഷ് കുമാർ എത്തിയത് കുതിരപ്പുറത്താണ്. രൂപേഷിന്‍റെ വീട്ടിൽ നിന്ന് എംബസി ഗോൾഫ് ലിംഗിലുള്ള ഓഫീസിലേക്ക് എത്താൻ 10 കിലോ മീറ്റർ താണ്ടണം. ഒരു മണിക്കൂറിലേറെ കുരുക്കിൽ കിടന്നാണ് ദിവസവും ഓഫീസിലെത്തുന്നത്.

കുതിരപ്പുറത്തിരുന്ന് ഓഫീസിലെത്താൻ 7 മണിക്കൂറെടുത്തു. 7 മണിക്ക് പുറപ്പെട്ട് 2 മണിക്ക് അതി രാജകീയമായാണ് രൂപേഷ് തന്‍റെ ജോലിസ്ഥലത്തെത്തിയത്. സ്വകാര്യ കമ്പനിയിലെ ജോലി ഉപേക്ഷിച്ച് ഒരു സ്റ്റാർട്ട് അപ്പ് തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് ഇയാൾ. ആളുകളെ അത്രമേൽ ബുദ്ധിമുട്ടിലാക്കുന്ന ഈ പ്രതിസന്ധിക്ക് ശാശ്വതമായ ഒരു പരിഹാരമുണ്ടാകണമെന്നാണ് ഈ പ്രതിഷേധത്തിലൂടെ താൻ ആഗ്രഹിക്കുന്നതെന്നും രൂപേഷ് പറയുന്നു. രൂപേഷിന് പൂർണ്ണ പിന്തുണ നൽകിയ സുഹൃത്തുക്കൾ ബെംഗളൂരുവിലെ ഗതാഗതക്കുരിക്കിനെതിരെ ഇത്തരത്തിൽ വ്യത്യസ്തമായി പ്രതിഷേധിക്കാനുള്ള ഒരുക്കത്തിലാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എൽഡിഎഫിനും ബിജെപിക്കും ഓരോന്ന് വീതം, യുഡിഎഫിന് മൂന്ന്; കോർപ്പറേഷനുകളിലെയും ന​ഗരസഭകളിലെയും മേയർ, ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് ഇന്ന്
ദിവസങ്ങൾക്കിടയിൽ രണ്ടാമത്തെ സംഭവം; ബംഗ്ലാദേശിൽ മറ്റൊരു ഹിന്ദു യുവാവിനെയും ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തി