ബിഹാറില്‍ അക്രമങ്ങള്‍ തുടരുന്നു, രണ്ട് ആര്‍പിഎഫുകാര്‍ക്ക് വെടിയേറ്റു; ഒരാള്‍ കൊല്ലപ്പെട്ടു

Published : May 14, 2016, 05:25 AM ISTUpdated : Oct 05, 2018, 02:13 AM IST
ബിഹാറില്‍ അക്രമങ്ങള്‍ തുടരുന്നു, രണ്ട് ആര്‍പിഎഫുകാര്‍ക്ക് വെടിയേറ്റു; ഒരാള്‍ കൊല്ലപ്പെട്ടു

Synopsis

ബിഹാറില്‍ രണ്ട് ആര്‍പിഎഫ് ജവാന്‍മാരെ വെടിവച്ചിട്ട് അക്രമികള്‍ തോക്കുകളുമായി കടന്നു കളഞ്ഞു. വെടിയേറ്റ ഒരു ജവാന്‍ കൊല്ലപ്പെട്ടു. മറ്റൊരു സംഭവത്തില്‍ ബിഹാറിലെ സിവാനില്‍ ഒരു മാധ്യമപ്രവ‍ര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു.

ബിഹാറിലെ ജെഡിയു ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗത്തിന്‍റെ മകന്‍ വിദ്യാര്‍ത്ഥിയെ വെടിവച്ചു കൊന്ന കേസിനെ തുടര്‍ന്ന് ബിഹാറില്‍ നിതീഷ് കുമാര്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം പ്രതിഷേധം തുടരുകയാണ്. കാട്ടു ഭരണം തിരിച്ചു വന്നെന്നാരോപിച്ച് പ്രതിഷേധം തുടരുന്നതിനിടെയാണ് ഉത്തര്‍പ്രദേശിലെ മുഗല്‍സരായില്‍ നിന്ന് ബിഹാറിലെ ബുക്‌സറിലേക്ക് പോകുന്ന തീവണ്ടിയില്‍ വച്ച് രണ്ട് ആര്‍പിഎഫ് ജവാന്‍മാര്‍ അക്രമിക്കപ്പെട്ടത്. ഇവരെ വെടിവച്ചിട്ട് അക്രമികള്‍ തോക്കുകളുമായി രക്ഷപ്പെട്ടു. അഭിഷേക് സിങ്, നന്ദലാല്‍ യാദവ് എന്നിവര്‍ക്കാണ് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും അഭിഷേക് സിങ് മരിച്ചു.ൃaഇതിനിടെ ബിഹാറിലെ സിവാന്‍ ജില്ലയില്‍ ഹിന്ദി ദിനപത്രമായ ഹിന്ദുസ്ഥാന്‍റെ ബ്യൂറോ ചീഫായ രജ്ദേവ് രഞ്ചനെ സിവാന്‍ റയില്‍വ്വേ സ്റ്റേഷനടുത്ത് വച്ച് അജ്ഞാതര്‍ വെടിവച്ചു കൊന്നു. രജ്ദേവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.  മറ്റൊരു സംഭവത്തില്‍ ബിഹാറിലെ നളന്ദയില്‍ രണ്ടു സംഘങ്ങള്‍ ഏറ്റു മുട്ടിയതിനെ തുടര്‍ന്ന് രണ്ടു പേര്‍ക്ക് പരിക്കേറ്റു. ബിഹാറില്‍ വിദ്യാര്‍ത്ഥി വെടിവച്ചു കൊന്ന കേസിലെ പ്രതിയുടെ വീട്ടില്‍ നിന്ന് മദ്യം കണ്ടെത്തിയതിനെതുടര്‍ന്ന് ഒളിവില്‍ പോയ പ്രതിയുടെ അമ്മയും ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗവുമായ മനോരമ ദേവിക്കായി പൊലീസ് അന്വേഷണം തുടരുകയാണ്. ബിഹാറില്‍ അക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതിനെതിരെ  പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

നേതാക്കളുടെ അനുനയ ശ്രമങ്ങൾ പാളി; ശ്രീലേഖ ഇടഞ്ഞുതന്നെ, പുതിയ മേയർക്ക് ആശംസ പോസ്റ്റ്‌ പോലുമില്ല
ട്രംപുമായുള്ള നിർണ്ണായക ചർച്ചയ്ക്കായി സെലെൻസ്‌കി യുഎസിലേക്ക് തിരിക്കാനിരിക്കെ കീവിനെ ലക്ഷ്യമിട്ട് റഷ്യ, കനത്ത ആക്രമണം,മിസൈലുകളും ഡ്രോണുകളും വർഷിച്ചു