റഷ്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സൈനികാഭ്യാസത്തിന് തുടക്കം

Published : Sep 12, 2018, 09:46 AM ISTUpdated : Sep 19, 2018, 09:23 AM IST
റഷ്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സൈനികാഭ്യാസത്തിന് തുടക്കം

Synopsis

മറ്റൊരു രാജ്യത്തെയും ലക്ഷ്യം വച്ചല്ല സൈനികാഭ്യാസമെന്ന് ഇരുകൂട്ടരും വ്യക്തമാക്കിയെങ്കിലും അമേരിക്കയുടെ റഷ്യൻ ഉപരോധത്തിനും അമേരിക്ക ചൈന വ്യാപാരയുദ്ധത്തിനും ഇടയിലാണ് സൈനികാഭ്യാസം എന്നതാണ് ശ്രദ്ധേയം

മോസ്കോ: റഷ്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സൈനികാഭ്യാസത്തിന് വ്ലാഡിവോസ്റ്റോക്കിൽ തുടക്കമായി. റഷ്യൻ പ്രസിഡന്റ് വ്ലദീമീർ പുചിനും ചൈനീസ് പ്രസിഡന്റ് ഷീ ജിങ്പിങും തമ്മിലെ കൂടിക്കാഴ്ചക്കും വ്ലാദിവോസ്റ്റോക് ആതിഥ്യം വഹിച്ചു. 3ലക്ഷം സൈനികരും 36000 സൈനിക വാഹനങ്ങളും 1000 യുദ്ധവിമാനങ്ങളും പങ്കെടുക്കുന്ന സൈനീകാഭ്യാസത്തിൽ ചൈനീസ് , മംഗോളിയൻ സൈന്യവും പങ്കെടുക്കുന്നുണ്ട്.

മറ്റൊരു രാജ്യത്തെയും ലക്ഷ്യം വച്ചല്ല സൈനികാഭ്യാസമെന്ന് ഇരുകൂട്ടരും വ്യക്തമാക്കിയെങ്കിലും അമേരിക്കയുടെ റഷ്യൻ ഉപരോധത്തിനും അമേരിക്ക ചൈന വ്യാപാരയുദ്ധത്തിനും ഇടയിലാണ് സൈനികാഭ്യാസം എന്നതാണ് ശ്രദ്ധേയം. സെപ്റ്റംബർ 17 വരെ നീണ്ടുനിൽക്കുന്ന സൈനികാഭ്യാസത്തിനിടെ ഇരുരാജ്യങ്ങളും പല കരാറുകളിലും ഒപ്പുവയ്ക്കുമെന്നാണ് റഷ്യൻ സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്യുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'വ്യാപാരത്തിൽ വിപ്ലവം സൃഷ്ടിക്കാൻ ഇന്ത്യയും യൂറോപ്പും', ഇന്ത്യ-ഇയു വ്യാപാര കരാറിന് നോർവേയുടെ പിന്തുണ
ഒക്കച്ചങ്ങാതിമാര്‍ക്ക് ട്രംപിന്റെ കട്ടപ്പണി; ഐ എസിനെ തകര്‍ത്ത കുര്‍ദ് പോരാളികള്‍ നടുക്കടലില്‍