
സിറിയയിലെ വ്യോമാക്രമണത്തിന് പിന്നാലെ ഐക്യരാഷ്ട്ര സഭയിലും റഷ്യയ്ക്ക് തിരിച്ചടി. വ്യോമാക്രമണത്തെ അപലപിക്കുന്ന പ്രമേയം ഐക്യരാഷ്ട്ര സഭയുടെ അടിയന്തര രക്ഷാ സമിതി തള്ളി. ചൈനയും ബൊളീവിയയും മാത്രമാണ് റഷ്യയെ പിന്തുണച്ചത്.
ദമാസ്കസിലുള്ള രാസായുധ ശേഖരം തകർത്തെന്ന് അമേരിക്കയുടെ യുഎൻ അംന്പാസിഡർ നിക്കി ഹാലെ സഭയെ അറിയിച്ചു. എന്നാൽ രാസായുധ നിർമ്മാർജന സംഘടനയുടെ പരിശോധനയിലൊന്നും ഇതുവരെ രാസായുധ സാനിധ്യം കണ്ടെത്തിയിട്ടില്ലെന്ന് റഷ്യ ആവർത്തിച്ചു. സിറിയയിലെ വ്യോമാക്രമണം വിജയമായിരുന്നെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam