
സമാര: ക്രൊയേഷ്യക്ക് മുന്നില്‍ അടിതെറ്റിയെങ്കിലും തല ഉയര്‍ത്തിത്തന്നെയാണ് റഷ്യ ലോകകപ്പില്‍ നിന്ന് പുറത്താകുന്നത്. ഗ്രൂപ്പ് ഘട്ടത്തിനപ്പുറം പോകുമെന്ന് ആരാധകര്‍ക്ക് പോലും പ്രതീക്ഷ ഇല്ലാതിടത്ത് നിന്ന് ക്വാര്‍ട്ടര്‍ വരെയെത്തി അകിന്‍ഫീവും സംഘവും വിസ്‌മയമായി. ലോക റാങ്കിംഗില്‍ 70-ാം സ്ഥാനത്തുള്ള ടീമിന്‍റെ നേട്ടമാണിതെന്നതാണ് ശ്രദ്ധേയം.
എടുത്ത് പറയാന്‍ പ്രമുഖ താരങ്ങള്‍ ആരുമില്ല. ലോകകപ്പിനെത്തുമ്പോള്‍ റഷ്യയുടെ കടുത്ത ആരാധകര്‍ പോലും അധികമൊന്നും പ്രതീക്ഷിച്ചിരുന്നില്ല. പക്ഷെ ഉദ്ഘാടന മത്സരത്തില്‍ത്തന്നെ ലോകത്തെ ഞെട്ടിച്ചു റഷ്യ. സൗദി അറേബ്യയെ വീഴ്ത്തിയത് എതിരില്ലാത്ത അഞ്ച് ഗോളിന്. എങ്കിലും പ്രസിഡന്‍റ് പുചിനടക്കം മിക്കവരും കരുതി ഭാഗ്യം കൊണ്ട് മാത്രമായിരുന്നു ഈ വിജയമെന്ന്.
മുന്‍ ചാംപ്യന്‍മാര്‍ക്ക് മടക്ക ടിക്കറ്റ് കൊടുത്ത് ക്വാര്‍ട്ടറിലേക്ക്. 1986ന് ശേഷം ആതിഥേയ രാജ്യം ക്വാര്‍ട്ടറില്‍ പരാജയപ്പെട്ടിട്ടില്ല, ക്രൊയേഷ്യ ഇതുവരെ ആതിഥേയരെ തോല്‍പിച്ചിട്ടില്ല. സോച്ചിയിലിറങ്ങുമ്പോള്‍ റഷ്യക്ക് അനുകൂലമായിരുന്നു ചരിത്രം. അതിനാല്‍ ഏറെ പ്രതീക്ഷിച്ചു ആരാധകര്‍. എന്നാല്‍ മോഡിച്ചിനും സംഘത്തിനും മുന്നില്‍ ചരിത്രം വഴിമാറി. എങ്കിലും ലോക റാങ്കില്‍ ഏറെ മുന്നിലുള്ള എതിരാളികളോട് അവസാന നിമിഷം വരെ വീറോടെ പോരാടി റഷ്യന്‍ സംഘം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam