റഷ്യന്‍ ഇടപെടല്‍; എഫ്ബിഐക്കെതിരെ ട്രംപ്

Published : Dec 04, 2017, 07:35 AM ISTUpdated : Oct 04, 2018, 04:37 PM IST
റഷ്യന്‍ ഇടപെടല്‍; എഫ്ബിഐക്കെതിരെ ട്രംപ്

Synopsis

വാഷിംഗ്ടണ്‍:   അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലിനെ കുറിച്ചന്വേഷിക്കുന്ന എഫ്ബിഐക്കെതിരെ ആഞ്ഞടിച്ച് ഡോണള്‍ഡ് ട്രംപ്. ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ വിശ്വാസ്യത തകര്‍ന്നെന്നും പഴംതുണിക്ക് സമാനമാണെന്നും ട്രംപ് ട്വീറ്റ് ചെയ്തു. മൈക്കേല്‍ ഫ്‌ലിന്നിനെതിരായ അന്വേഷണം അവസാനിപ്പിക്കാന്‍ എഫ്ബിഐ മുന്‍ ഡയറക്ടര്‍ ജെയിംസ് കോമേയോട് ആവശ്യപ്പെട്ടിട്ടില്ലെന്നും ട്രംപ് ആവര്‍ത്തിച്ചു. 

എഫ്ബിഐ മുന്‍ ഡയറക്ടറും സ്‌പെഷ്യന്‍ പ്രോസിക്യൂട്ടറുമായ റോബര്‍ട്ട് മുള്ളര്‍ക്ക് മുന്നില്‍ മുന്‍ സുരക്ഷാ ഉപദേഷ്ടാവ് മൈക്കേല്‍ ഫ്‌ലിന്‍ നടത്തിയ കുറ്റസമ്മതത്തിന് പിന്നാലെയാണ് ട്രംപ് ഫെഡറല്‍ അന്വേഷണ ഏജന്‍സിക്കെതിരെ ആഞ്ഞടിച്ചത്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഹില്ലരി ക്ലിന്റണ് വേണ്ടി എഫ്ബിഐ നടത്തുന്ന നീക്കം ഏജന്‍സിയുടെ വിശ്വാസ്യത തകര്‍ത്തിരിക്കുകയാണെന്ന് ട്രംപ് ആരോപിച്ചു. 

വെറും പഴംതുണിയുടെ വില മാത്രമാണ് എഫ്ബിഐക്കുള്ളതെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഹില്ലരി ക്ലിന്റണേയും ട്രംപ് രൂക്ഷമായി വിമര്‍ശിച്ചു. നേരത്തെ ട്രംപിനെതിരായ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തി സന്ദേശം അയച്ചുവെന്നാരോപിച്ച് ഒരു ഉദ്യോഗസ്ഥനെ എഫ്ബിഐ പുറത്താക്കിയത് ചൂണ്ടിക്കാണിച്ചാണ് ഹില്ലരിക്ക് നേരെയുള്ള ട്രംപിന്റെ ആക്രമണം. ഹില്ലരിക്ക് അന്വേഷണത്തിലുള്ള താത്പര്യം വ്യക്തമാക്കുന്നതാണ് ഇതെന്ന് ട്രംപ് വ്യക്തമാക്കി. 

തനിക്കെതിരായ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച എബിസി ന്യൂസ് റിപ്പോര്‍ട്ടര്‍ ബ്രയന്‍ റോസിനെതിരേയും ട്രംപ് ട്വീറ്റ് ചെയ്തു. പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായിരിക്കേയാണ് താന്‍ ഫ്‌ലിന്നിനോട് റഷ്യന്‍ അംബാസഡറെ കാണാനാവശ്യപ്പെട്ടതെന്ന റിപ്പോര്‍ട്ട് അസത്യവും വാസ്തവ വിരുദ്ധവുമാണെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷമാണ് ട്രംപ് ഫ്‌ലിന്നിന് ഇക്കാര്യത്തില്‍ നിര്‍ദ്ദേശം നല്‍കിയതെന്ന് പിന്നീട് റോസ് തിരുത്തിയിരുന്നു. തെറ്റായ റിപ്പോര്‍ട്ട് നല്‍കിയ ബ്രയന്‍ റോസിനെ എബിസി ന്യൂസ് ഒരു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് ട്രംപ് റിപ്പോര്‍ട്ടറെ രൂക്ഷമായി വിമര്‍ശിച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BK
About the Author

Balu KG

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ബിരുദാനന്തര ബിരുദവും മാസ് കമ്യൂണിക്കേഷനിൽ ഡിപ്ലോമയും. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, ആരോഗ്യം, ശാസ്ത്രം, ചരിത്രം, ഫോട്ടോഗ്രഫി, എണ്‍വയോണ്‍മെന്‍റല്‍ സയന്‍സ്, എന്‍റര്‍ടൈന്‍മെന്‍റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 17 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: balu.kg@asianetnews.inRead More...
click me!

Recommended Stories

'സോണിയയെ പോറ്റി എങ്ങനെ നേരിൽ കണ്ടു'? സോണിയ-ഉണ്ണികൃഷ്ണൻ പോറ്റി ചിത്രം ആയുധമാക്കാൻ സിപിഎം, തിരിച്ചടിച്ച് കോൺഗ്രസ്
കൂറ്റൻ ക്രിസ്മസ് ട്രീ തിരിച്ചെത്തി, രണ്ട് വർഷത്തിന് ശേഷം ഉണ്ണിയേശു പിറന്ന ബെത്‌ലഹേമിൽ ക്രിസ്മസ് ആഘോഷം