
മോസ്‌കോ: ലോകകപ്പ് വാര്‍ത്തകള്‍ തത്സമയം റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കേ മാധ്യമപ്രവര്‍ത്തകയെ കടന്നുപിടിച്ച് ചുംബിച്ച റഷ്യക്കാരന്‍ ഒടുവില്‍ മാപ്പുപറഞ്ഞു. ജര്‍മ്മന്‍ ടിവി റിപ്പോര്‍ട്ടറായ ജൂലിയത് ഗോന്‍സാലസ് തെരാന്‍ എന്ന മാധ്യമപ്രവര്‍ത്തകയോട് വീഡിയോ കോളിലൂടെയാണ് റസ്‍ലന്‍ എന്ന റഷ്യന്‍ സ്വദേശി മാപ്പ് പറഞ്ഞത്.
താന്‍ ചെയ്തത് തെറ്റാണെന്നും മാപ്പ് നല്‍കണമെന്നും ഇയാള്‍ വീഡിയോ കോളിലൂടെ അഭ്യര്‍ത്ഥിക്കുന്നതും മാധ്യമപ്രവര്‍ത്തക മറുപടി പറയുന്നതുമെല്ലാം ഉള്‍പ്പെടുത്തിയ ദൃശ്യം ജര്‍മ്മന്‍ ചാനലായ ഡ്യൂച്ചെ വെല്ലാണ് ട്വീറ്റ് ചെയ്തത്.
റിപ്പോര്‍ട്ടിംഗിനിടെ ജൂലിയതിനെ യുവാവ് കടന്നുപിടിക്കുന്നതും ചുംബിക്കുന്നതുമായ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നേരത്തേ വൈറലായിരുന്നു. ഇതിനെ തുടര്‍ന്നാണ് മാപ്പ് ചോദിച്ചുകൊണ്ട് ഇയാള്‍ രംഗത്തെത്തിയിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam