
മസ്ക്കറ്റ്: ഒമാനിലെ ഫ്രീ സോണുകളിൽ ഇന്ത്യയിൽ നിന്നും കൂടുതൽ നിക്ഷേപകർ എത്തുന്നുവെന്നു അധികൃതർ. വിദേശ നിക്ഷേപകർക്ക് ഒമാനില്‍ വ്യവസായത്തിത്തിനു അനുകൂല സാഹചര്യങ്ങളാണ് ഉള്ളതെന്ന് സലാല ഫ്രീ സോൺ ഡയറക്ടർ അവാധ് സാലിം ഷാൻഫാരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
സൊഹാർ , സലാല, ദുഃഖം , അൽ മസൂനഹ എന്നിങ്ങനെ നാല് ഫ്രീസോൺ മേഖലകളാണ് ഇപ്പോൾ ഒമാനിൽ നിലവിൽ ഉള്ളത് നൂറു ശതമാനം വിദേശ ഉടമസ്ഥാവകാശം , പത്തു വർഷത്തേക്കുള്ള നികുതി ഒഴിവുകൾ , തുടങ്ങി വളരെ അനുകൂല സാഹചര്യങ്ങൾ ആണ് വിദേശനിക്ഷേപകർക്കായി ഒമാൻ സർക്കാർ അനുവദിച്ചിട്ടുള്ളത്.
ഇന്ത്യ , ചൈന, ഇറാന്‍, ഇറ്റലി എന്നി രാജ്യങ്ങളിൽ നിന്നുമുള്ള വിവിധ കമ്പനികളുടെ നിരവധി പദ്ധതികളും ഈ മേഖലകളിൽ നിക്ഷേപങ്ങൾ നടത്തി വരുന്നുണ്ട് . ഇന്ത്യൻ നിക്ഷേപകരെ സഹായിക്കുന്ന നിരവധി പ്രോത്സാഹനങ്ങൾ ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു . വ്യവസായത്തിന് ആവശ്യമുള്ള വിശാലമായ പ്രദേശം കിഴക്കു മുതൽ പടിഞ്ഞാറു വരെയുണ്ട്, നിക്ഷേപത്തിന്റെ വലിയ ഭാഗവും ഇന്ത്യയിൽ നിന്നുമാണ് വരുന്നത് . നിക്ഷേപങ്ങൾ ഇന്ത്യയിലേക്ക് തിരിച്ചും പോകുന്നുണ്ട് അവാധ് സാലിം ഷാൻഫാരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
നാല് ഫ്രീസോണുകൾക്കു പുറമെ ഒൻപതു വ്യവസായ എസ്റേറ്റുകളും രാജ്യത്തിന്‍റെ വിവിധ മേഖലകളിൽ പ്രവർത്തിച്ചു വരുന്നുണ്ട് . എണ്ണയിതര മേഖലയിൽ നിന്നുമുള്ള വരുമാനം ഉയർത്തുക എന്ന ലക്ഷ്യത്തിൽ രാജ്യത്തെ ഫ്രീസോണുകളും വ്യവസായ എസ്റേറ്റുകളും പ്രോത്സാഹിപ്പിക്കുന്ന ഒമാൻ സർക്കാരിന്റെ പദ്ധതികൾ , ഫലപ്രദമാണെന്നു മസ്കറ്റിൽ നടന്നു വന്ന ഇക്കണോമിക് ആൻഡ് ഫ്രീസോൺ ഉച്ചകോടി വിലയിരുത്തുകയും ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam