സമാജ്‌വാദി പാര്‍ട്ടി: തര്‍ക്കം തുടരുന്നു

Published : Jan 06, 2017, 08:04 AM ISTUpdated : Oct 05, 2018, 04:00 AM IST
സമാജ്‌വാദി പാര്‍ട്ടി: തര്‍ക്കം തുടരുന്നു

Synopsis

ഇരുവിഭാഗവും രണ്ട് പാര്‍ട്ടികളായി തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറായി മുന്നോട്ട് പോകവേയാണ് വീണ്ടും നാടകീയ നീക്കങ്ങള്‍. രാവിലെ ശിവ്പാല്‍ യാദവ് അഖിലേഷിന്റെ വീട്ടിലെത്തി പത്ത് മിനുറ്റ് കൂടിക്കാഴ്ച്ച നടത്തി.അതിന് ശേഷം മുലായവും അമര്‍സിംഗും ശിവ്പാല്‍ യാദവും മുലായത്തിന്റെ വീട്ടില്‍ യോഗം ചേര്‍ന്നു.12 മണിയോടെ അഖിലേഷ് യാദവ് മുലായത്തിന്റെ വീട്ടിലെത്തി യോഗത്തില്‍ പങ്കെടുത്തു. ഇന്നലെ അഖിലേഷ് വിളിച്ച ചേര്‍ത്ത യോഗത്തില്‍ സമാജ്!വാദി പാര്‍ട്ടിയിലെ 90 ശതമാനം നേതാക്കളും എംഎല്‍എമാരും പങ്കെടുത്തിരുന്നു. അതിനിടെ ഭൂരിപക്ഷം എംഎല്‍എമാരുടേയും പിന്തുണയോടെ പാര്‍ട്ടി പിടിച്ചെടുത്ത അഖിലേഷ് യാദവ് കോണ്‍ഗ്രസുമായി സഖ്യം സ്ഥാപിക്കാനുള്ള നീക്കം സജീവമാക്കി.സമാജ്‌വാദി പാര്‍ട്ടി പിളരുന്നതിന് മുന്നെയും കോണ്‍ഗ്രസുമായി സഖ്യത്തിലേര്‍പ്പെടണമെന്ന് അഖിലേഷ് നിര്‍ദ്ദേശം വച്ചിരുന്നു. എന്നാല്‍ അന്ന് മുലായം ആ ആവശ്യം തള്ളി

കഴിഞ്ഞ ആഴ്ച്ച പ്രിയങ്കാ ഗാന്ധിയുമായി അഖിലേഷ് കൂടിക്കാഴ്ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്. ചൈനയിലുള്ള രാഹുല്‍ഗാന്ധി മടങ്ങിയെത്തിയാല്‍ അടുത്ത തിങ്കളാച്ച തന്നെ അഖിലേഷ് രാഹുല്‍ കൂടിക്കാഴ്ച്ച ഉണ്ടാകും. അതിന് ശേഷമായിരിക്കും അന്തിമ തീരുമാനം. നേരത്തെ അഖിലേഷിന് വേണ്ടി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി സ്ഥാനത്ത് നിന്ന് മാറി നില്‍ക്കാന്‍ തയ്യാറാണെന്ന് ഷീലാ ദീക്ഷിത്തും വ്യക്തമാക്കിയിരുന്നു. ഉത്തര്‍പ്രദേശില്‍ ബിഎസ്പി ഇത്തവണ 97 സീറ്റുകളില്‍ മുസ്ലീം സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനെ പ്രതിരോധിക്കാനും മുസ്ലീംയാദവ വോട്ടുകള്‍ ഒന്നിച്ച് നിര്‍ത്താനും കോണ്‍ഗ്രസുമായുള്ള സഖ്യം അഖിലേഷിനെ സഹായിക്കും

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

സതീശനെ പിന്തുണച്ച് പി.ജെ. കുര്യന്‍, രാഹൂല്‍ മാങ്കൂട്ടത്തിലിന് സീറ്റ് നല്‍കരതെന്നും ആവശ്യം
'അമ്പത് ലക്ഷമാണ് ഓഫർ കിടക്കുന്നത്, ഒന്നും അറിയണ്ട കസേരയിൽ കയറി ഇരുന്നാൽ മതി'; ബ്ലോക്ക് പ‌ഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കൂറുമാറി ലീഗ് സ്വതന്ത്രൻ