നിപ: പഴം തീനി വവ്വാലുകളുടെ സാംപിള്‍ പരിശോധനയ്ക്ക് അയച്ചു

Web Desk |  
Published : May 31, 2018, 02:08 PM ISTUpdated : Oct 02, 2018, 06:31 AM IST
നിപ: പഴം തീനി വവ്വാലുകളുടെ സാംപിള്‍ പരിശോധനയ്ക്ക് അയച്ചു

Synopsis

നിപ വൈറസ് ബാധ വവ്വാലുകളുടെ സാംപിൾ അയച്ചു ഭോപ്പാലിൽ പരിശോധിക്കും നിപ മുൻകരുതൽ ശക്തമാക്കി ആരോഗ്യവകുപ്പ്

കോഴിക്കോട്: പഴം തിന്നുന്ന വവ്വാലിൽ നിന്നാണോ നിപ്പാ വൈറസ് ബാധ ഉണ്ടായതെന്ന് സ്ഥിരീകരിക്കാൻ സാംപിൾ പരിശോധനക്ക് അയച്ചു. ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈസെക്യൂരിറ്റി ആനിമല്‍ ഡിസീസിസിലാണ് പരിശോധന നടത്തുന്നതത്. രണ്ട് പേർ കൂടി നിപ്പ ബാധിച്ച് മരിച്ചതോടെ ജനങ്ങൾ വീണ്ടും ഭീതിയിലായി.

രാവിലെയാണ് മൂന്ന് വവ്വാലുകളുടെ സാംപിൾ വിമാനമാർഗ്ഗം ഭോപ്പാലിലേക്ക് അയച്ചത്. രണ്ട് വവ്വാലുകളുടെ സാംപിൾ പൂനെയിയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലും പരിശോധിക്കും. ഭോപ്പാലിൽ നിന്ന് പരിശോധനാ ഫലം 48 മണിക്കൂർ കഴിഞ്ഞേ ലഭിക്കുകയുള്ള. ചങ്ങരോത്തെ വളച്ച് കെട്ടി മൂസയുടെ വീട്ടിലെ മുയലിന്‍റെ സാംപിളും പരിശോധനക്ക് അയച്ചിട്ടുണ്ട്.

നിപ സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന കോഴിക്കോട്ടോ ജില്ലാ കോടതി സീനിയർ സൂപ്രണ്ട് മധുസൂദനൻ, കൊടിയത്തൂർ നെല്ലിക്കാപ്പറമ്പിലെ ഡ്രൈവർ അഖിൽ എന്നിവർ മരിച്ചതോടെ ആരോഗ്യ വകുപ്പ് മുൻകരുതൽ ശക്തമാക്കി. ചങ്ങരോത്തിന് പുറത്തു നിന്നുള്ളവർക്കെല്ലാം മെഡിക്കൽ കോളേജിൽ നിന്നാണ് നിപ ബാധിച്ചിട്ടുള്ളത്. ഇതിനകം 16 പേർ മരിച്ചപ്പോൾ , 2 പേർ ചികിത്സയിലാണ്. 8 പേരെ ലക്ഷണങ്ങളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ പരിശോധനാ ഫലം ഇന്നു വരും.

രോഗികളുമായി ഇടപഴകിയിട്ടുള്ള 1353 പേരുടെ പട്ടികയാണ് നിരീക്ഷണ പട്ടികയാണ് തയ്യാറാക്കിയിട്ടുള്ളത്. നിപ്പോ റിപ്പോർട്ട് ചെയ്തിട്ടുള്ള മറ്റിടങ്ങളിൽ മരണ നിരക്ക് 60 മുതൽ 70 ശതമാനം വരെയാണെങ്കിൽ കോഴിക്കോട് നിലവിൽ ഇത് 90 ശതമാനം ആണ്. അതിനിടെ ജപ്പാൻജ്വരത്തെ തുടർന്ന് വീട്ടമ മരിച്ച വടകട അഴിയൂരിലും, ഡങ്കപ്പനി റിപ്പോർട്ട് ചെയ്ത വില്യാപ്പള്ളി പഞ്ചായത്തിലെ കൊളത്തൂരിലും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. കൊതുക് നശീകരണം പ്രവർത്തനങ്ങളാണ് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ജീവനക്കാർക്ക് മർദ്ദനം, ഒപിയുടെ വാതിൽ തല്ലിപ്പൊളിച്ച് രോഗിക്കൊപ്പമെത്തിയ യുവാവ്, കൊലക്കേസ് പ്രതി അറസ്റ്റിൽ
വാളയാര്‍ ആള്‍ക്കൂട്ടക്കൊല; റാം നാരായൺ ബഗേലിന്റെ മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് തൃശൂർ ജില്ലാ കളക്ടർ