
തമിഴ്നാട്ടിലെ നിയുക്തമുഖ്യമന്ത്രി ശശികല നടരാജന്‍റെ സത്യപ്രതിജ്ഞാച്ചടങ്ങ് അനിശ്ചിതത്വത്തിൽ. തമിഴ്നാടിന്‍റെ കൂടി ചുമതലയുള്ള മഹാരാഷ്ട്ര ഗവർണർ സി വിദ്യാസാഗർ റാവു കഴിഞ്ഞ ദിവസംകേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറുടെ മകന്‍റെ വിവാഹസൽക്കാരത്തിൽ പങ്കെടുത്ത ശേഷം ദില്ലിയിൽ നിന്ന് മുംബൈയ്ക്ക് മടങ്ങി. ഇന്ന് ഗവർണർ ചെന്നൈയിലെത്തില്ലെന്നാണ് സൂചന.
ശശികലക്കെതിരായ കേസുകൾ കോടതിയുടെ പരിഗണനയില്‍ ഇരിക്കെ ഗവർണർ നിയമോപദേശം തേടിയെന്നാണ് സൂചന. അടുത്തയാഴ്ച വരാനിരിയ്ക്കുന്ന സ്വത്തുകേസിൽ വിധി എതിരായാൽ ശശികലയ്ക്ക് സ്ഥാനമൊഴിയേണ്ടി വരും. അങ്ങനെയെങ്കിൽ ഭരണപ്രതിസന്ധി ഉണ്ടാവാനുളള സാഹചര്യമുണ്ട്. അനിശ്ചിതത്വത്തിനു പിന്നിൽ കേന്ദ്രസർക്കാരിന്‍റെ രാഷ്ട്രീയ നീക്കങ്ങളാണെന്നും സൂചനയുണ്ട്. എങ്കിലും മദ്രാസ് സർവകലാശാലയുടെ സെന്‍റിനറി ഹാളിൽ സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam