ശശികല ഉൾപ്പെട്ട കേസ്: വിധി എന്നു വരുമെന്ന് വ്യക്തതയില്ല

Published : Feb 13, 2017, 06:46 AM ISTUpdated : Oct 05, 2018, 03:47 AM IST
ശശികല ഉൾപ്പെട്ട കേസ്: വിധി എന്നു വരുമെന്ന് വ്യക്തതയില്ല

Synopsis

ശശികല ഉൾപ്പെട്ട അനധികൃത സ്വത്തു സമ്പാദന കേസിൽ സുപ്രീം കോടതി വിധി എന്നു വരുമെന്ന കാര്യത്തിൽ  ഇതുവരെയും വ്യക്തതയില്ല. ഗവർണ്ണർ കാത്തിരിക്കുന്നതിൽ അപാകതയില്ലെന്നും തീർത്തും നിക്ഷപക്ഷമായാണ്   വിഷയം കൈകാര്യം ചെയ്യുന്നതെന്നും കേന്ദ്ര മന്ത്രി വെങ്കയ്യനായിഡു പറഞ്ഞു.  ഗവർണ്ണർ ആദ്യം പനീർശെൽവത്തിന് അവസരം നല്‍കണമെന്ന്  എസ് ആർ ബൊമ്മൈ കേസിൽ വിധി പറഞ്ഞ ജസ്റ്റിസ് പി ബി സാവന്ത് അഭിപ്രായപ്പെട്ടു.

ശശികല ഉൾപ്പെട്ട അനധികൃത  സ്വത്തുസമ്പാദന കേസിൽ  ഒരാഴ്യ്ക്കകം വിധി എന്നാണ് കഴിഞ്ഞ തിങ്കളാഴ്ച സുപ്രീംകോടതി പറഞ്ഞത്. ഒരാഴ്ച പിന്നിടുമ്പോൾ വിധി എന്നു വരും എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. രാവിലെ ഇക്കാര്യത്തിൽ കോടതിയുടെ ഭാഗത്ത് നിന്ന് പരാമർശമൊന്നും ഉണ്ടായില്ല. ഇതിനിടെ ശശികല സത്യപ്രതിജ്ഞ ചെയ്യുന്നത് തടയണം എന്നാവശ്യപ്പെട്ട് ഒരു പൊതുതാല്പര്യ ഹർജി കൂടി കോടതിക്ക് മുന്പാകെ എത്തി. ഗവർണ്ണർ വിദ്യാസാഗർ റാവു നിഷ്പക്ഷമായാണ് വിഷയം കൈകാര്യം ചെയ്യുന്നതെന്ന് കേന്ദ്ര വാർത്താവിതരണ മന്ത്രി വെങ്കയ്യ നായിഡു പ്രതികരിച്ചു.

അതേ സമയം ഗവർണ്ണറെ പുറത്താക്കണമെന്ന് കോൺഗ്രസ് നേതാവ് മനീഷ് തിവാരി ആവശ്യപ്പെട്ടു. എന്തു ചെയ്യണം എന്ന കാര്യത്തിൽ കൂടുതൽ നിയമവിദഗ്ധരുടെ പ്രതികരണം പുറത്തുവന്നു. ഗവർണ്ണർക്ക് എന്ന് വിധി വരും എന്ന് സുപ്രീം കോടതി രജിസ്ട്രാറോട് അന്വേഷിക്കാവുന്നതാണെന്ന് എസ് ആർ ബൊമ്മൈ കേസിൽ വിധി പറഞ്ഞ ജസ്റ്റിസ് പിബി സാവന്ത് വ്യക്തമാക്കി. ഉടൻ വിധിയെങ്കിൽ കാത്തിരിക്കാം. എന്നാൽ ഇത് അനിശ്ചിതമായി നീട്ടിക്കൊണ്ടു പോയാൽ ഗവർണ്ണർ പക്ഷപാതം കാട്ടുന്നു എന്ന ആരോപണം ഉയരുമെന്ന് ജസ്റ്റിസ് സാവന്ത് പറഞ്ഞു. നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാനുള്ള ആദ്യ അവസരം നിലവിൽ മുഖ്യമന്ത്രിയായ പന്നീർശെൽവത്തിനു നല്‍കാവുന്നതാണെന്നും ജസ്റ്റിസ് പിവി സാവന്ത് പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

നെയ്യാറ്റിൻകരയിലെ വ്യാപാരി ദിലീപിന്റെ ആത്മഹത്യ: കുറിപ്പ് കണ്ടെടുത്ത് പൊലീസ്, കോൺ​ഗ്രസ് കൗൺസിലർക്കെതിരെ ആരോപണം
ആംബുലൻസുമായി വിദ്യാർത്ഥികൾ മുങ്ങിയെന്ന് സംശയം; കുട്ടികൾക്കും വാഹനത്തിനുമായി തിരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്