ശശികലയും കുടുംബത്തെയും അണ്ണാ ഡി.എം.കെയില്‍ നിന്ന് പുറത്താക്കി; തമിഴ്നാട് രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്

Published : Apr 18, 2017, 04:42 PM ISTUpdated : Oct 05, 2018, 04:07 AM IST
ശശികലയും കുടുംബത്തെയും അണ്ണാ ഡി.എം.കെയില്‍ നിന്ന് പുറത്താക്കി; തമിഴ്നാട് രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്

Synopsis

ചെന്നൈ: ശശികലയെയും കുടുംബത്തെയും അണ്ണാ ഡി.എം.കെയില്‍ നിന്ന് പുറത്താക്കി. ചെന്നൈയില്‍ ചേര്‍ന്ന 20 മന്ത്രിമാരുടെ യോഗത്തിലാണ് തീരുമാനം. പാര്‍ട്ടിയെ നയിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കുമെന്ന് ധനമന്ത്രി ഡി ജയകുമാര്‍ പറഞ്ഞു.

ജയലളിതക്ക് ശേഷം അണ്ണാ ഡി.എം.കെയുടെ നേതൃത്വത്തിലേക്ക് എത്തിയ ശശികലയ്ക്ക് അപ്രതീക്ഷിത തിരിച്ചടി. ശശികലയെയും കുടുംബത്തെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ഒരു ദിവസത്തിലേറെ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് നിര്‍ണ്ണായക തീരുമാനം ഉണ്ടായത്. തെരഞ്ഞെടുപ്പ് കമ്മീഷന് കൈക്കൂലി കൊടുക്കാന്‍ ശ്രമിച്ച് വിവാദത്തിലായ ടി.ടി.വി ദിനകരനെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്. ശശികലയ്ക്ക് ഒപ്പമുണ്ടായിരുന്ന 30 എം.എല്‍.എമാരും തങ്ങള്‍ക്കൊപ്പമാണെന്നും ഇന്നത്തെ ചര്‍ച്ചകള്‍ക്ക് ശേഷം ഡി ജയകുമാര്‍ പറഞ്ഞു. നേരത്തെ ശശികലയ്ക്ക് എതിരെ നിലപാടെടുത്ത് പാര്‍ട്ടി പിളര്‍ത്തി പുറത്തുപോയ ഒ പന്നീര്‍ശെല്‍വത്തിന് ഒപ്പം നിന്നവരും ഇപ്പോഴത്തെ മുഖ്യമന്ത്രി പളനിസ്വാമിക്ക് ഒപ്പമുള്ളവരും ഒരുമിക്കാനും തീരുമാനമായി. പിന്‍സീറ്റിലിരുന്ന് ഭരണം നിയന്ത്രിച്ചിരുന്ന ശശികലയും കുടുംബവും പാര്‍ട്ടിയില്‍ നിന്ന് പുറത്തായിരിക്കുകയാണ്. പളനി സ്വാമി വൈകുന്നേരത്തോടെ ചെന്നൈയില്‍ എത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

ഇന്ന് രാത്രി എട്ട് മണിയോടെ ആരംഭിച്ച യോഗത്തിനൊടുവിലാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് പാര്‍ട്ടി എത്തിയത്. കുടുംബ വാഴ്ച അംഗീകരിക്കാനാവില്ലെന്ന് യോഗം തീരുമാനമെടുത്തു, അണികളെല്ലാം തങ്ങള്‍ക്കൊപ്പമാണെന്നും ശശികലയെയും കുടുംബത്തെയും പുറത്താക്കണമെന്നാണ് അണികളുടെ ആഗ്രഹമെന്നും യോഗശേഷം ധനമന്ത്രി ഡി ജയകുമാര്‍ പറഞ്ഞു. പന്നീര്‍ശെല്‍വത്തിന്റെ വലിയ വിജയമായാണ് പുതിയ തീരുമാനം വിലയിരുത്തപ്പെടുന്നത്. ഇതോടെ ഇനി പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പന്നീല്‍ ശെല്‍വം എത്തുമെന്നും മുഖ്യമന്ത്രിയായി പളനിസ്വാമി തുടരുകയും ചെയ്യുമെന്നാണ് സൂചന.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ജെഫ്രി എപ്സ്റ്റീനെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട രേഖകൾ പുറത്ത് വിട്ട് യുഎസ് നീതിന്യായ വകുപ്പ്
ക്രൂയിസ് കപ്പലിലെ ജോലി, നിലമ്പൂരിൽ മാത്രം വിനോദ് ജോൺ പറ്റിച്ചത് 30 പേരെ, ഉഡുപ്പി യാത്രയ്ക്കിടെ അറസ്റ്റ്