
ന്യൂഡല്‍ഹി: എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി വി കെ ശശികല തമിഴ്‍നാട് മുഖ്യമന്ത്രിയാകുന്നത് തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിച്ചേക്കും. സട്ട പഞ്ചായത്ത് ഇയക്കം എന്ന സന്നദ്ധ സംഘടനയാണ് ഇക്കാര്യം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിട്ടുള്ളത്. ശശികല മുഖ്യമന്ത്രിയാകുകയും സുപ്രീം കോടതി വിധിയെ തുടർന്ന് രാജിവയ്ക്കേണ്ടിയും വന്നാൽ തമിഴ്നാട്ടിൽ കലാപം നടക്കും എന്നാണ് ഹര്‍ജിക്കാരുടെ വാദം.
ഇതിനൊപ്പം എംഎൽഎമാരെ ശശികല അനധികൃതമായി തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നാരോപിച്ച് ട്രാഫിക് രാമസ്വാമി നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതിയും ഇന്ന് പരിഗണിക്കുന്നുണ്ട്. ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ എംഎല്‍എമാര്‍, എംഎല്‍എ ഹോസ്റ്റലിലുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam