എം.എല്‍.എമാര്‍ക്ക് മുന്നില്‍ വിതുമ്പിക്കരഞ്ഞ് ശശികല; ഒരു എം.എല്‍.എയും എം.പിയും കൂടി കൂറുമാറി

Published : Feb 13, 2017, 04:49 PM ISTUpdated : Oct 05, 2018, 01:27 AM IST
എം.എല്‍.എമാര്‍ക്ക് മുന്നില്‍ വിതുമ്പിക്കരഞ്ഞ് ശശികല; ഒരു എം.എല്‍.എയും എം.പിയും കൂടി കൂറുമാറി

Synopsis

ആറാം ദിനം രാവിലെ മുതല്‍ കടലോര ഗ്രാമമായ കൂവത്തൂരിലെ ഗോള്‍ഡന്‍ ബേ റിസോര്‍ട്ടില്‍ നേതാക്കളും എം.എല്‍.എമാരും തിരക്കിട്ട കൂടിയാലോചനയിലായിരുന്നു. പുറത്ത് കനത്ത പൊലീസ് കാവല്‍. മാധ്യമങ്ങളെ ഗേറ്റില്‍ തടഞ്ഞു. പാര്‍ട്ടി നേതാക്കളുടെ കാറുകള്‍ അതിവേഗം ഗേറ്റ്കടന്നുപോയി. ഇതിനിടെ പനീര്‍ശെല്‍വത്തിന്റെ കൂടെ പോകുമെന്ന് അഭ്യൂഹം ഉണ്ടായിരുന്ന ഫിഷറീസ് മന്ത്രി വിജയകുമാര്‍ വന്നു. ശശികലയ്‌ക്ക് പൂര്‍ണപിന്തുണയെന്നും ഒപിഎസ് ചതിയനാണെന്നും വിജയകുമാര്‍ ഏഷ്യാനെറ്റ് ന്യുസിനോട് പറഞ്ഞു.

ആറുമണിയോടെ ചെന്നൈയില്‍നിന്നും ശശികല റിസോര്‍ട്ടിലെത്തി. മുതിര്‍ന്ന നേതാക്കളായ സെങ്കോട്ടയെനേയും എടപ്പടി കെ പളനിസാമിയേയും കണ്ട് നാളെ സുപ്രീം കോടതി വിധി വരാനിരിക്കുന്ന പശ്ചാത്തലത്തിലുള്ള കൂടിയാലോചന നടത്തി. എം.എല്‍.എമാരോട് സംസാരിക്കുന്നതിനിടെ ശശികല വിതുമ്പിക്കരഞ്ഞു. എട്ടുമണിയോടെ മുതിര്‍ന്ന നേതാവ് തമ്പിദുരെ റിസോട്ടിലേക്ക് വന്നുചര്‍ച്ച നടത്തി. ഇതിനിടെ ശശികല ക്യാമ്പിലുണ്ടായിരുന്ന മധുര എം.പി ആര്‍ ഗോപാലകൃഷ്ണനും മധുര സൗത്ത് എം.എല്‍.എ ശരവണനും പനീര്‍ശെല്‍വത്തിന്റെ വീട്ടിലെത്തി കൂടെയുണ്ടാകുമെന്ന് ഉറപ്പുനല്‍കി. എട്ടരയ്‌ക്ക് ശശികല മാധ്യമങ്ങളെ കണ്ടു. എം.എല്‍.എമാര്‍ക്കൊപ്പം റിസോട്ടില്‍ താമസിക്കുകയാണെന്നും നാളെത്തെ വിധി തനിക്ക് അനുകൂലമാകുമെന്നും പറഞ്ഞു. നിര്‍ണായകമായ ഏഴാംദിനത്തിലേക്ക് നാളെ തമിഴകം ഉണര്‍ന്നെഴുന്നേല്‍ക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

Malayalam News Live: ശബരിമലയിൽ വൻഭക്തജനത്തിരക്ക്, നാളെ മുതൽ കേരളീയ സദ്യ
ലൈംഗികാതിക്രമ കേസ്; സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദിന് നിര്‍ണായകം, ജാമ്യാപേക്ഷയിൽ വിധി ഇന്ന്